Kerala Laws On Land

Kerala Laws On Land Everything about the land laws related to kerala land revenue department , panchayath and municipalities in kerala.

Laws, Rules, Orders, Procedures and services of Kerala Government with special focus on Kerala Land Revenue Department.Guiding and assistance to citizens of Kerala to solve issues on Land matters.mob 9447464502

പുതിയ കാലത്ത് പെൺമക്കളുടെ പിതൃസ്വ അവകാശം — ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്❤️❤️❤️❤️❤️❤️❤️പുതിയ കാലത്ത് സ്ത്രീകൾക്ക് സമാന ...
24/07/2025

പുതിയ കാലത്ത് പെൺമക്കളുടെ പിതൃസ്വ അവകാശം — ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്
❤️❤️❤️❤️❤️❤️❤️

പുതിയ കാലത്ത് സ്ത്രീകൾക്ക് സമാന അവകാശങ്ങൾ ഉറപ്പാക്കുന്നതിൽ വലിയ മുന്നേറ്റമായി മാറിയ ഒരു സുപ്രധാന വിധിയാണ് കേരള ഹൈക്കോടതി പുറത്തിറക്കിയ പുതിയ ഉത്തരവ്. ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമം - 2005 പ്രാബല്യത്തിലായതോടെ ഹിന്ദു പിതാവിന്റെ സ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശം ഉറപ്പാക്കുന്നു എന്നതാണ് ഈ വിധിയുടെ കേന്ദ്രസന്ദേശം.

കൊഴിക്കോട് സ്വദേശികളായ ചില സഹോദരിമാർ നൽകിയ അപ്പീൽ ഹർജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് എസ്. ഈശ്വരൻ പ്രസക്തമായ വിധി പ്രഖ്യാപിച്ചത്. 2004 ഡിസംബർ 20ന് ശേഷം മരിച്ച പിതാവിന്റെ സ്വത്ത് ഇനിയെങ്കിലും പെൺമക്കൾക്കും തുല്യമായി ലഭിക്കണമെന്നായിരുന്നു ഉത്തരവിന്റെ മുഖ്യഭാവം.

---

പഴയ സമ്പ്രദായങ്ങളും പുതിയ നിയമങ്ങളും

കേരള കൂട്ടുകുടുംബ സമ്പ്രദായം (നിർത്തലാക്കൽ) നിയമം, 1975 എന്നത് മുൻകാലത്ത് നമുക്ക് വലിയ പ്രാധാന്യമുള്ളതായിരുന്നു. അതിലെ വിവിധ വകുപ്പുകൾ അനുസരിച്ചായിരുന്നു തറവാട് സ്വത്ത് വിഭജിക്കുന്നത്. എന്നാൽ പഴയ നിയമങ്ങൾ പെൺമക്കൾക്ക് പിതൃസ്വത്തിൽ തുല്യാവകാശം അനുവദിക്കുന്നില്ലായിരുന്നു. ജന്മാവകാശം എന്ന ആശയം പുരുഷന്മാരെ മാത്രം ലക്ഷ്യംവെച്ചായിരുന്നു നടപ്പാക്കപ്പെട്ടിരുന്നത്.

ഇതേ സാഹചര്യത്തിലാണ് 1956-ൽ ആദ്യമായി ഹിന്ദു പിന്തുടർച്ചാവകാശ നിയമം വന്നത്. എന്നാൽ അതിലും സ്ത്രീകൾക്ക് സമാന അവകാശം ലഭിക്കുന്നില്ലെന്ന അവസ്ഥ തുടർന്നു. സ്ത്രീകൾ വിവാഹിതരായതോടെ സ്വത്ത് അവകാശങ്ങൾ നഷ്ടപ്പെടുമെന്ന നിലപാട് നിയമത്തിൽ ഉറച്ചുനിന്നിരുന്നു.

---

ഭേദഗതി കൊണ്ട് സംഭവിച്ച മാറ്റം

2005-ലെ നിയമ ഭേദഗതി ഈ അനീതി മാറ്റാൻ ശ്രമിച്ചു. ജന്മം കൊണ്ടുതന്നെ പെൺമക്കൾക്ക് പിതൃസ്വത്തിൽ അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുന്ന നിയമഭേദഗതി സ്ത്രീകളുടെ നില ഉറപ്പിച്ചു. സംവരണങ്ങളില്ലാതെ സഹോദരന്മാരെപോലെ തന്നെ പെൺമക്കൾക്കും തുല്യാവകാശം ലഭിക്കണമെന്ന് ഈ ഭേദഗതി വ്യക്തമാക്കുന്നു.

എന്നാൽ, ഇപ്പോഴും ചില കാലത്തും ചില പ്രദേശങ്ങളിൽ ഈ വ്യവസ്ഥകൾ നടപ്പാക്കപ്പെടുന്നതിൽ തടസ്സങ്ങൾ നേരിടാറുണ്ട്. ഈ കേസ് അതിന്റെ മികച്ച ഉദാഹരണമാണ്. പിതാവിന്റെ ജീവകാലത്ത് മകൻ വിറ്റ വാങ്ങിയ സ്വത്ത് സംബന്ധിച്ച കാര്യത്തിൽ സഹോദരിമാർക്ക് അവകാശം ഉണ്ടോ എന്ന് കോടതിയെ സമീപിക്കേണ്ടി വന്നത്, പുരാതന നിയമങ്ങളും പുതിയ ഭേദഗതിയും തമ്മിലുള്ള വിരുദ്ധ നിലപാടുകൾ തെളിയിക്കുന്നു.

---

അദാലത്ത് നൽകിയ വിലയിരുത്തലിന്റെ പ്രസക്തി

“മകളിൽ ഐശ്വര്യദേവത കുടികൊള്ളുന്നു, അവൾ ശ്രേഷ്ഠയാണ്, എല്ലാം നല്ല കാര്യങ്ങളുടെ തുടക്കത്തിൽ അവൾ ആദരിക്കപ്പെടണം…”
സ്കന്ദപുരാണത്തിലെ ഈ വാക്കുകളിലൂടെ കോടതി ഉത്തരവ് ആരംഭിച്ചത് വളരെ പ്രാധാന്യമുള്ളതാണ്. ഇന്ത്യൻ സംസ്കാരത്തിൽ സ്ത്രീയെ ലക്ഷ്മി സ്വരൂപി എന്നും ഐശ്വര്യത്തിന്റെ അടയാളമെന്നും ആദരിക്കുന്നുവെങ്കിലും സ്വത്ത് സംബന്ധിച്ച വിഷയങ്ങളിൽ അവർക്ക് ഇത്തരമൊരു അംഗീകാരം ലഭിക്കാതിരുന്നവഴി ഈ വാക്കുകളുടെ യഥാർത്ഥ അർത്ഥം നഷ്ടപ്പെട്ടുപോയി.

---

ഇനിയുള്ള വഴ forward

ഈ ഉത്തരവ് വെറും ഒരു കുടുംബത്തിനു മാത്രമല്ല, സമഗ്രമായും കേരളത്തിലെ പെൺമക്കൾക്കും മറ്റും വലിയ നിയമമാറ്റത്തിന്റെ സന്ദേശമാണ് നൽകുന്നത്. 2005-ലെ ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമം കേരളത്തിനും ബാധകമാണ് എന്നതാണ് സുപ്രധാന പാഠം. ജന്മാവകാശം ഒരു പെൺകുട്ടിക്കും തുല്യമായി ലഭിക്കേണ്ടതാണ്, കല്യാണം കഴിഞ്ഞുപോയാലും കുടുംബത്തിലെ പിതൃസ്വത്തിൽ അവളുടെ അവകാശം അപ്രാബല്യമാവുന്നില്ല.

---

നീതി സാദ്ധ്യമാക്കുന്ന പുതിയ വഴികൾ

ഈ വിധി അനന്തരമായി സമാനമായ കേസുകൾക്ക് വഴികാട്ടിയാവും. ഇപ്പോഴും നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്ക് പിതൃസ്വത്തിൽ അവകാശമില്ലെന്ന തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്. നിയമ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത് വലിയ തീരുമാനങ്ങളിലൂടെ മാത്രമാണ് സാധ്യമാകുക. പിതൃസ്വത്തിൽ തുല്യ അവകാശം എന്ന ആശയം ശരിക്കും ജാഗ്രതയോടെ നടപ്പാകണമെങ്കിൽ അവബോധം, വിദ്യാഭ്യാസം, സാമൂഹിക ഉണർവ് എന്നിവയിലൂടെ ഈ നിലപാടുകൾ ഉറപ്പാക്കണം.

---

ഉപസംഹാരം

അവസാനമായി, ഈ ഉത്തരവ് ഒരു സാംസ്‌കാരിക സാമൂഹിക പാഠമാണ്. സ്ത്രീ ശാക്തീകരണത്തിന് മതിയായ നിയമങ്ങൾ ഉണ്ടെങ്കിലും അവ പാലിക്കപ്പെടണമെന്ന് ഉറപ്പാക്കേണ്ടത് എല്ലാ തലങ്ങളിലും അടിയന്തരമാണ്. മകള്‍ ഐശ്വര്യദേവത തന്നെ, അവളിൽ നീതി ഉടലെടുക്കുമ്പോഴാണ് നന്മയുള്ള സമൂഹത്തിന് അടിത്തറ പാകപ്പെടുന്നത് എന്ന് പറയാൻ court ഉത്തരവിന്റെ മൂലസന്ദേശം നമ്മെ ഓർമ്മപ്പെടുത്തുന്നു
# സ്ത്രീസമത്വം
# ലിംഗസമത്വം

ജനന  രജിസ്റ്ററിൽ  പേര് ചേർക്കുന്നതിനും പേര് തിരുത്തുന്നതിനും ************************** *പേര് ചേർക്കൽ (Name Inclusion)* ...
18/03/2025

ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നതിനും പേര് തിരുത്തുന്നതിനും
**************************
*പേര് ചേർക്കൽ (Name Inclusion)*
**************************
1️⃣ കുട്ടിയുടെ ജനന സമയത്ത് , ജനന റിപ്പോർട്ടിൽത്തന്നെ പേര് ഉൾപ്പെടുത്തി നൽകാം.
എന്നാൽ ഇത് നിർബന്ധമല്ല.
⭕ *രജിസ്ട്രേഷൻ തീയതി മുതൽ* ഒരു വർഷം വരെ സൗജന്യമായി പേര് ചേർക്കുന്നതിന് അവസരമുണ്ട് .ഒരു വർഷം കഴിഞ്ഞാൽ അഞ്ച് രൂപ ഫീസ് നൽകി ചേർക്കാം.
തിരുത്തലുകൾ വരുത്തുന്നതിന് മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം ഉൾപ്പെടെ നിശ്ചിത മാതൃകയിൽ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ നൽകണം.
❇️ 14.7.2021 ലെ ചട്ട ഭേദഗതി പ്രകാരം രജിസ്ട്രേഷൻ തീയതി മുതൽ *15 വർഷം വരെ* മാത്രമേ ജനന രജിസ്ട്രേഷനിൽ പേര് ചേർക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ
*നിലവിലുള്ള ഏതൊരു രജിസ്ട്രേഷനിലും ഇതനുസരിച്ച് 13.7.2026 വരെ പേര് ചേർക്കാം.*
⚠️ സ്കൂളിൽ ചേർന്നതിന് ശേഷമാണ് പേര് ചേർക്കുന്നതെങ്കിൽ സ്കൂൾ രേഖയിലുളളത് പോലെയാണ് പേര് ചേർക്കാൻ സാധിക്കുക.
ജനന രജിസ്റ്ററിലെയും സ്കൂൾ രേഖയിലെയും ജനനത്തീയതികൾ തമ്മിൽ 10 മാസത്തിലധികം വ്യത്യാസമുണ്ടെങ്കിൽ പഞ്ചായത്തുകളുടെ കാര്യത്തിൽ, അതത് ജില്ലയിലെ LSGD
ഡെപ്യൂട്ടി ഡയറക്ടറുടെയും , നഗരസഭകളിൽ സെക്രട്ടറിയുടെയും അനുമതി വാങ്ങിയ ശേഷമാണ് രജിസ്ട്രേഷൻ ഉള്ള തദ്ദേശ സ്ഥാപനത്തിൽ പേര് ചേർക്കാൻ സാധിക്കുക.
1.4.1970 ന് മുൻപാണ് രജിസ്ട്രേഷൻ (ജനനം അല്ല) നടന്നതെങ്കിൽ ജനന മരണ ചീഫ് രജിസ്ട്രാറുടെ അനുമതി വാങ്ങിയതിന് ശേഷം മാത്രം പേര് ചേർക്കേണ്ടതാണ്. അതിന് രജിസ്ട്രേഷൻ നടത്തിയ തദ്ദേശ സ്ഥാപനം വഴി അപേക്ഷിക്കണം.

2️⃣ ജനന മരണ രജിസ്ട്രേഷൻ ആക്ട് ,വകുപ്പ് 14 ലും ചട്ടം 10 ലും പേര് ചേർക്കേണ്ടത് Parent or Guardian ആണെന്ന് പരാമർശിക്കുന്നതിനാൽ രക്ഷാകർത്താവിനോ, *മാതാപിതാക്കളിൽ ഒരാൾക്കോ,* പ്രായപൂർത്തി ആയെങ്കിൽ കുട്ടിക്കോ പേര് ചേർക്കുന്നതിന് അപേക്ഷിക്കാം. ഇപ്രകാരം പേര് ചേർത്തതിൽ തർക്കം ഉണ്ടെങ്കിൽ ആയത് നിയമ നടപടി മുഖേനയാണ് പരിഹരിക്കേണ്ടത് എന്ന്
WP(C) 24532/2023 കേസിലെ
5- 9-2023 ലെ വിധിന്യായത്തിൽ ബഹു. കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ദത്തെടുക്കൽ നടപടി പൂർത്തിയാകാതെ ചൈൽഡ് കെയർ സെൻററുകളിൽ താമസിക്കുന്ന കുട്ടികളുടെ കാര്യത്തിൽ പേര് ചേർക്കുന്നതിന് പ്രായ നിബന്ധനയില്ലാതെ കുട്ടിക്ക് തന്നെ അപേക്ഷിക്കാം.

#####################
*പേര് തിരുത്തൽ*
*Correction of Name*
#####################

1️⃣ 1.4.1970 ന് മുൻപാണ് ജനന രജിസ്ട്രേഷൻ (ജനനം അല്ല) നടന്നതെങ്കിൽ ചീഫ് രജിസ്ട്രാറുടെ അനുമതി വാങ്ങിയതിന് ശേഷം പേര് തിരുത്താവുന്നതാണ്.

2️⃣ ആദ്യം ചേർത്ത പേര് തിരുത്തുന്നതിന് അല്ലെങ്കിൽ മറ്റൊന്ന് ആക്കുന്നതിന് നിലവിൽ 3 അവസരങ്ങളാണുള്ളത്.

*(A)* സ്കൂളിൽ ചേർക്കുന്നതിന് മുമ്പായി പേര് ഒരു തവണ തിരുത്താം. (ചീഫ് രജിസ്ട്രാറുടെ സർക്കുലർ, ഖണ്ഡിക 9.6)

*(B)* ജനന രജിസ്റ്ററിൽ ഉള്ളതിൽ നിന്നും വിഭിന്നമായ പേരാണ് സ്കൂൾ രേഖയിൽ ചേർത്തിട്ടുള്ളതെങ്കിൽ സ്കൂൾ രേഖയുടെ അടിസ്ഥാനത്തിൽ സ്കൂൾ രേഖയിലേതു പോലെ തിരുത്താം. (മേൽ സർക്കുലർ ഖണ്ഡിക 9.7)

*(C)* ജനന രജിസ്റ്ററിലും സ്കൂൾ രേഖയിലും ഉള്ളതിൽ നിന്നും വ്യത്യസ്തമായ പേരാണ് ചേർക്കേണ്ടതെങ്കിൽ ഗസറ്റ് വിജ്ഞാപനം വഴി പേര് മാറ്റി , സ്കൂൾ രേഖയിലും തിരുത്തൽ വരുത്തി പുതിയ പേരായി ഒറ്റത്തവണ തിരുത്തി നൽകാം.( ഗവ. സർക്കുലർ നമ്പർ RD 3/167/2022 തീയതി 29.6.2023 . ഈ സർക്കുലർ ജനന രജിസ്റ്ററിലെ കുട്ടിയുടെ പേര് തിരുത്തുന്നതിന് മാത്രമുള്ളതാണ്. മാതാപിതാക്കളുടേത് അല്ല.)
ഇത്തരത്തിൽ സ്കൂൾ രേഖയിൽ തിരുത്തൽ വരുത്തുന്നതിന്.

(1) സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ കാര്യത്തിൽ , ഹെഡ്മാസ്റ്റർക്കും (മുൻപ് DEO / AEO എന്നിവർക്കുണ്ടായിരുന്ന അധികാരം GO(P) No. 38/2012 /GEdn. Dated. 7.2. 2012 ഉത്തരവ് പ്രകാരം ഹെഡ് മാസ്റ്റർക്ക് നൽകി)
(2) SSLC കഴിഞ്ഞവരുടെ കാര്യത്തിൽ 30.6.2022 ലെ GO. 114 /2022/GEdn നമ്പർ ഉത്തരവ് പ്രകാരം
പരീക്ഷാ കമ്മീഷണർക്കും
ആണ് അധികാരം.

*(D)* എന്നാൽ രജിസ്ട്രേഷനിലുള്ള പേരിന് മാറ്റം വരാതെ പേരിലെ അക്ഷരത്തെറ്റ് തിരുത്തുന്നതിന് ഗസറ്റ് വിജ്ഞാപനമോ തിരുത്തപ്പെട്ട സ്കൂൾ രേഖയോ ആവശ്യമില്ല.
( ഗവ. സർക്കുലർ നമ്പർ RD 3/167/2022 തീയതി 29.6.2023)
പക്ഷേ Mini എന്ന പേര് Sini എന്ന് മാറ്റാൻ കഴിയില്ല.

3️⃣ പേരിലെ മേൽപ്പറഞ്ഞ തിരുത്തലുകൾ കൂടാതെ
സ്കൂൾ രേഖയിലും ജനന രജിസ്ട്രേഷനിലും പേരിൽ ഇനിഷ്യൽ , സർനെയിം ഇവ ഇല്ലെങ്കിൽ അവ ചേർത്ത് ലഭിക്കും.
(മേൽ സർക്കുലർ ഖണ്ഡിക 9.14)

4️⃣ സ്കൂൾ രേഖയിലും ജനന രജിസ്ട്രേഷനിലും ഇനിഷ്യലിൻ്റെ വികസിത രൂപമല്ല ഉള്ളതെങ്കിൽ initial expand ചെയ്തും ലഭിക്കും.
(മേൽ സർക്കുലർ ഖണ്ഡിക 9.7)

5️⃣ ഔദ്യോഗിക രേഖയിലെ പേരിനൊപ്പം വിളിക്കപ്പെടുന്ന മറ്റൊരു പേര് കൂടി alias name ആയി ചേർത്ത് നൽകാം.

6️⃣ വിദേശത്ത് വച്ച് നടന്ന ജനനം , മാതാപിതാക്കൾ ഇന്ത്യയിൽ സ്ഥിരതാമസം ആയാൽ മാതാപിതാക്കളുടെ സ്ഥലത്ത് രജിസ്റ്റർ ചെയ്യാം. ഇത്തരം കേസിലും , RDO യുടെ അനുമതി വാങ്ങി നടത്തിയ ജനന രജിസ്ട്രേഷനിലും
ആവശ്യമെങ്കിൽ, ബോധ്യപ്പെട്ട് രജിസ്ട്രാർക്ക് തന്നെ പേര് തിരുത്തിയും നൽകാം.

ഓൺലൈൻ ലിങ്ക്
https://citizen.lsgkerala.gov.in/

ഭൂമി സംബന്ധമായ നിങ്ങളുടെ പ്രശ്നങ്ങൾ എന്തുമാവട്ടെ ശക്തമായ ഇടപെടലിനും പരിഹാരത്തിനും .

*ചോദ്യം ചെയ്യും മുമ്പ് മഫ്തി പൊലീസ് തിരിച്ചറിയൽ കാർഡ് കാട്ടണം - *മഫ്തി ഡ്യൂട്ടിയെക്കുറിച്ച് നാഗരിക സുരക്ഷാ സംഹിതയിലോ പ...
18/02/2025

*ചോദ്യം ചെയ്യും മുമ്പ് മഫ്തി പൊലീസ് തിരിച്ചറിയൽ കാർഡ് കാട്ടണം - *മഫ്തി ഡ്യൂട്ടിയെക്കുറിച്ച് നാഗരിക സുരക്ഷാ സംഹിതയിലോ പൊലീസ് ആക്ടിലോ പറയുന്നില്ല.*

*കേരള ഹൈക്കോടതി*
👇👇👇

മഫ്തി ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാർ ഉന്നത അധികാരികളുടെ പ്രത്യേക ഉത്തരവും തിരിച്ചറിയൽ കാർഡും കരുതണമെന്ന് ഹൈക്കോടതി. പട്രോളിംഗിനിടെ ആരെയെങ്കിലും ചോദ്യം ചെയ്യുന്നെങ്കിൽ തിരിച്ചറിയൽ കാർഡ് കാണിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.
മയക്കുമരുന്ന് കൈവശംവച്ചെന്ന് സംശയിച്ച് ചോദ്യം ചെയ്ത മഫ്തി പൊലീസുകാർക്കു നേരെ കുരുമുളക് സ്‌പ്രേ തളിച്ച് രക്ഷപ്പെട്ടെന്ന കേസിലെ പ്രതി കോട്ടയം സ്വദേശി ഷിബിൻ ഷിയാദിന് മുൻകൂർ ജാമ്യം അനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം.പൊലീസിന്റെയും സി.ബി.ഐയുടെയും മാത്രമല്ല, ജഡ്ജിയുടെപോലും വ്യാജ സ്ഥാനമാനങ്ങളും യൂണിഫോമും ദുരുപയോഗം ചെയ്ത് പലരും തട്ടിപ്പ് നടത്തുന്നുണ്ട്. മഫ്ടിയിലെത്തുന്ന പൊലീസുകാരെ ജനം ചോദ്യംചെയ്താൽ കുറ്റപ്പെടുത്താനാകില്ല. പൊലീസുകാരും സ്വന്തം സുരക്ഷ കണക്കിലെടുത്ത് യൂണിഫോം അണിയുന്നതാണ് ഉചിതമെന്ന് കോടതി പറഞ്ഞു.ഒക്ടോബർ 24ന് ലഹരിമരുന്ന് സ്പെഷ്യൽ പരിശോധനയ്‌ക്കു പോയ വാകത്താനം സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഹർജിക്കാരനും കൂട്ടരും ആക്രമിച്ചെന്നാണ് പരാതി. ആക്രമണം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പൊലീസുകാർ യൂണിഫോമിലായിരുന്നില്ലെന്നും തിരിച്ചറിയൽ കാർഡ് കാണിച്ചില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് പറയാനാകില്ലെന്നും വാദിച്ചു.തുടർന്നാണ് കോടതി വിഷയം വിശദമായി പരിശോധിച്ചത്.

*മഫ്ടി ഡ്യൂട്ടിയെക്കുറിച്ച് നാഗരിക സുരക്ഷാ സംഹിതയിലോ പൊലീസ് ആക്ടിലോ പറയുന്നില്ല.*

മേലധികാരിയുടെ ഉത്തരവുണ്ടെങ്കിൽ മാത്രം മഫ്തിയിൽ ഡ്യൂട്ടി ചെയ്യാമെന്നാണ് പൊലീസ് മാന്വലിൽ പറയുന്നത്. ഈ കേസിൽ എസ്.പിയുടെ പ്രത്യേക ഉത്തരവ് പ്രോസിക്യൂഷൻ ഹാജരാക്കി. ഉത്തരവിൽ മഫ്തി ഡ്യൂട്ടി നിർദ്ദേശിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. കുരുമുളക് സ്‌പ്രേ പ്രയോഗിച്ചുവെന്നതാണ് ചുമത്തിയ ഏക ജാമ്യമില്ലാ വകുപ്പ്. ഇത് അന്വേഷണത്തിൽ തെളിയേണ്ടതാണെന്നു വിലയിരുത്തിയാണ് ഉപാധികളോടെ മുൻകൂർ ജാമ്യം നൽകിയത്. മൂന്നാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.

26/11/2024

.

മക്കൾക്ക് സ്വത്ത് വിഭജനം നടത്തുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.(ജെയിംസ് ജോസഫ് അധികാരത്തിൽ, Land consultant. 0944...
21/11/2024

മക്കൾക്ക് സ്വത്ത് വിഭജനം നടത്തുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.(ജെയിംസ് ജോസഫ് അധികാരത്തിൽ, Land consultant. 094474 64502 )

നമ്മുടെ സമൂഹത്തിൽ സഹോദരങ്ങൾ തമ്മിലുള്ള അകൽച്ചയ്ക്കും കലഹത്തിനും പ്രധാന കാരണങ്ങളിലൊന്ന് അവരുടെ മാതാപിതാക്കൾ നീതിപൂർവമല്ലാതെ നടത്തിയ സ്വത്ത് വിഭജനമാണ്. മാതാപിതാക്കൾ വേണ്ടത്ര കരുതലും, ജാഗ്രതയും, നീതിബോധവും ഇല്ലാതെ മക്കൾക്ക് സ്വത്ത് വിഭജനം നടത്തിയത് മൂലം നല്ല കാര്യമെന്ന് കരുതി അവർ ചെയ്ത പ്രവർത്തിയുടെ സ്നേഹസ്മരണ മക്കൾക്കില്ലാതെ പോകുന്ന സാഹചര്യങ്ങളും വിരളമല്ല. ശുദ്ധൻ ദുഷ്ടന്‍റെ ഫലം ചെയ്തു എന്ന് മക്കളെ കൊണ്ട് പറയിപ്പിക്കാൻ ഇടവരരുത് .

സ്വത്ത് വിഭജിച്ച് നൽകുക തന്നെ വേണം പക്ഷേ സ്വത്തിനോടൊപ്പം സ്വത്ത് സംബന്ധമായ പ്രശ്നങ്ങളും കുരുക്കുകളും വിഭജിച്ചു നൽകാതിരിക്കാൻ ശ്രദ്ധിക്കണം. പ്രായമായ മാതാപിതാക്കൾ അവരുടെ സ്വത്തുക്കൾ അടുത്ത തലമുറയ്ക്ക് കൈമാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
സ്വത്തുക്കൾ വിശിഷ്യാ ഭൂസ്വത്ത് ഇഷ്ടദാനമായോ, ദാനമായോ, ഭാഗ ഉടമ്പടിയായോ വിൽപ്പത്രമായോ നമ്മുടെ പ്രിയപ്പെട്ടവർക്ക് കൈമാറാം .

വിൽപ്പത്രം അവകാശികൾ അല്ലാത്തവരുടെ പേരിലും എഴുതിവെക്കാം. എഴുതി വെച്ച ആളുടെ മരണശേഷം മാത്രമേ വിൽപ്പത്രം പ്രാബല്യത്തിൽ വരികയുള്ളൂ . വിൽപ്പത്രം രജിസ്റ്റർ ചെയ്തു തയ്യാറാക്കുന്നതിന് എഴുത്തു കൂലി അടക്കം പരമാവധി 4000 രൂപയേ വരികയുള്ളു.

ഇത്തരം കൈമാറ്റത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തത് മൂലം വസ്തു കൈമാറികിട്ടിയവർ വിഷമത്തിലാവുന്ന സാഹചര്യങ്ങൾ നിരവധിയാണ്. എന്നാൽ ഇത്തരം കൈമാറ്റങ്ങൾക്ക് മുമ്പേ മാതാപിതാക്കൾ താഴെപ്പറയുന്ന 12 തയ്യാറെടുപ്പുകൾ നടത്തി കഴിഞ്ഞാൽ കൈമാറ്റങ്ങൾ ഒരു പരിധിവരെ പരാതിരഹിതമാകും.

1. വസ്തുവിന്റെ കൃത്യമായ വിസ്തീർണ്ണത്തെക്കുറിച്ച് ബോധ്യം ഉണ്ടായിരിക്കണം. ആറ്റിൽ കളഞ്ഞാലും അളന്നു കളയണം എന്ന് കേട്ടിട്ടില്ലേ. ആധാരത്തിൽ ഒരളവ്, കൈവശത്തിൽ മറ്റൊരളവ്, കരമടച്ച രസീതിൽ വേറൊരു അളവ് എന്നിങ്ങനെ പൊരുത്തക്കേടുകൾ വന്നു കഴിഞ്ഞാൽ അതിന്റെ കാരണം അന്വേഷിച്ച് കണ്ടെത്തി അപാകതകൾ പരിഹരിക്കണം.

അയൽവാസികൾ ആരെങ്കിലും വസ്തുവിൽ അതിക്രമിച്ച് കടന്നിട്ടുണ്ടെങ്കിൽ അത്തരം അപാകതകളുടെ പരിഹാരം അടുത്ത തലമുറയെ ഏൽപ്പിക്കാനിടയാവരുത്. മാതാപിതാക്കളുടെ ജീവിതകാലത്തുതന്നെ പരിഹരിക്കേണ്ട അപാകതകൾ യഥാസമയം പരിഹരിക്കുവാൻ ശ്രമിക്കണം.

2. വസ്തുവിന് കൃത്യമായിട്ടുള്ള അതിർത്തി ഉണ്ടായിരിക്കണം. അയൽവാസി എത്ര സ്നേഹസമ്പന്നനായാലും നമ്മുടെ ഇടപെടലുകളിലും ഭൂമിയിലും കൃത്യമായ അതിർത്തികൾ നിശ്ചയിച്ചേ പറ്റൂ. മതിൽ കെട്ടാൻ പറ്റുമെങ്കിൽ മതിൽ കെട്ടണം അല്ലെങ്കിൽ കല്ലിട്ട് തിരിച്ച് വേലി കെട്ടണം. മുതിർന്നവർക്കിടയിൽ എത്ര സ്നേഹവും സൗഹൃദവും ഉണ്ടായിരുന്നാലും ഭാവിയിൽ അവരുടെ മക്കൾ തമ്മിൽ അങ്ങനെയാവണമെന്നില്ല.

സ്നേഹബന്ധങ്ങൾക്ക് എത്ര ഇളക്കം വന്നാലും ഇളകാത്ത അതിർത്തി കല്ലുകൾ പറമ്പിൽ ഉണ്ടായിരിക്കണം. വീട്പൂട്ടി കുടുംബമൊന്നാകെ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇക്കാലയളവിൽ വസ്തുക്കൾ അതിർത്തിരഹിതമാകുന്നത് അപകടകരമാണ്.

3. ലൈസൻസ് ഉള്ള ഒരു പ്രൈവറ്റ് സർവെയർ സ്ഥലം അളന്ന് തയ്യാറാക്കിയ സ്കെച്ച് കൈവശം ഉണ്ടായിരിക്കണം. സ്കെച്ചിലെ വിവരങ്ങൾ കരമടച്ച രസീതിലെയും ആധാരത്തിലെയും വിവരങ്ങളുമായി ഒത്തുപോകുന്നു എന്ന് ഉറപ്പു വരുത്തണം. പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ സ്ഥലത്തിന്റെ സ്കെച്ചും കൂടി ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്യുന്നത് സുരക്ഷിതമാണ് . വഴിക്കു വേണ്ടിയും സ്വന്തം സ്ഥലത്തിന്റെ ഗുണപരമായ ഉപയോഗത്തിന് വേണ്ടി അയൽക്കാരനിൽ നിന്ന് ചെറിയ വിസ്തീർന്ന സ്ഥലം വാങ്ങുമ്പോഴും രജിസ്റ്റർ ചെയ്തു തന്നെ വാങ്ങണം. വാക്കാൽ പറഞ്ഞോ എഗ്രിമെന്റ് മുഖേനയോ വാങ്ങുന്നത് ഭാവിയിൽ പല ദോഷങ്ങളും ചെയ്തേക്കാം.
നമ്മുടെ സ്ഥലത്തിന്റെ സ്കെച്ച് വില്ലേജ് ഓഫീസിലുള്ള റിക്കാർഡുകളിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ ഫാറം-8ൽ ഭൂരേഖ തഹസിൽദാർക്ക് ആധാരം, കരമടച്ച രസീത്, കൈവശമുള്ള സ്കെച്ച് എന്നിവ സഹിതം അപേക്ഷ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ആ ജോലി മക്കൾക്ക് വിട്ടുകൊടുക്കേണ്ടതില്ല.

4. ഭൂ ഉടമയുടെ കൈവശം ഉടമസ്ഥാവകാശ രേഖയുടെ ഒറിജിനൽ ഉണ്ടായിരിക്കണം . മുൻ ആധാരത്തിന്റെ കോപ്പി അറ്റസ്റ്റ് ചെയ്ത് കൈവശമുണ്ടാവണം. ഓരോ വർഷവും ഭൂമിയുടെ കരമടച്ച രസീതും , കെട്ടിടനികുതി അടച്ച രസീതും നഷ്ടപ്പെടാതെ ക്രമമായി സൂക്ഷിച്ചുവെക്കണം. ഭൂമിയുടെ കരമടയ്ക്കുന്നത് വസ്തു ഉടമയുടെ പേരിൽ അല്ലെങ്കിൽ പോക്കുവരവ് നടപടിക്രമങ്ങൾ നടത്തി വസ്തു സ്വന്തം പേരിൽ തണ്ടപ്പേർ പിടിച്ച് കരമടയ്ക്കണം.

ഭൂസ്വത്ത് സംബന്ധിച്ച എല്ലാ രേഖകളും മടക്കാതെ മുഷിയാതെ ഒരു ഫയൽ ഫോൾഡറിൽ സൂക്ഷിച്ചു വെച്ചിരിക്കണം.എല്ലാ പ്രധാനപ്പെട്ട രേഖകളും സ്കാൻ ചെയ്ത് ഡിജിലോക്കർ പോലെയുള്ള ഡിജിറ്റൽ സംവിധാനങ്ങളിൽ സൂക്ഷിച്ചു വെക്കുന്നത് സൗകര്യപ്രദമാണ്.

5. ഭൂമിയുടെ തരവും (നിലമോ,പുരയിടമോ) സർവ്വേ നമ്പരുകളും ഉടമസ്ഥരുടെ പേരും മേൽവിലാസവും വഴി വിവരങ്ങളും പ്രമാണങ്ങളിലും റവന്യൂ റെക്കോർഡുകളിലു ശരിയായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ അപേക്ഷ നൽകി അപാകതകൾ പരിഹരിക്കണം.

അവകാശികൾക്ക് ഭൂമി ലഭിച്ചു വർഷങ്ങൾക്ക് ശേഷം ആയിരിക്കും പുരയിടം എന്ന് കരുതിയ ഭൂമി റവന്യൂ റെക്കോർഡുകളിൽ നിലമായിരുന്നു എന്ന് തിരിച്ചറിയുന്നത്. സർവ്വേ നമ്പരുകളിലെയും, മേൽവിലാസത്തിലെയും, വിസ്തീർണ്ണത്തിലെയും അപാകതകൾ വളരെ വൈകി തിരിച്ചറിയാൻ ഇടയാകുന്നതും പ്രശ്നപരിഹാരം ദുഷ്കരമാക്കും .

6. വസ്തുവിലേക്കുള്ള വഴി വിവരം നീളവും വീതിയും സഹിതം കൃത്യമായി റിക്കാർഡുകളിൽ പ്രതിഫലിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. വഴി തർക്ക രഹിതമാണ് എന്ന് ഉറപ്പുവരുത്തണം. വഴി തർക്കങ്ങൾ ഉണ്ടെങ്കിൽ രമ്യമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കണം.

സ്വന്തം വസ്തുവിലൂടെ നടക്കുവാനായി വഴി വിട്ടുകൊടുക്കുമ്പോഴും ബാക്കി വസ്തുവിന്റെ സൗകര്യപ്രദമായ ഉപയോഗം ഉറപ്പുവരുത്തിയ ശേഷം അനുയോജ്യമായ രീതിയിൽ വിട്ടുകൊടുത്ത് ബാക്കി ഭാഗം അതിർത്തിയിട്ട്സംരക്ഷിക്കണം.

7. ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന വസ്തുക്കൾ ഭൂമിയിലോ പരിസരത്തോ ഉണ്ടെങ്കിൽ ഭീഷണിയകറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ഭീഷണി ഉയരുമ്പോൾ തന്നെ പരിഹാരനടപടി സ്വീകരിച്ചില്ലെങ്കിൽ പിന്നീട് പരാതി പരിഹാരം ദുഷ്കരമാകും . സൂചികൊണ്ട് എടുക്കേണ്ടത് തക്ക സമയത്ത് സൂചി കൊണ്ട് എടുത്തില്ലെങ്കിൽ പിന്നീട് ബുൾഡോസർ വന്നാലും രക്ഷയില്ലാത്ത സാഹചര്യമുണ്ടാകും. അയൽവാസിയുടെ പറമ്പിൽ നിന്നുള്ള മലിന ജലവും പറമ്പിലേക്ക് ചാഞ്ഞു നിൽക്കുന്ന വൃക്ഷങ്ങളുമൊക്കെ അടുത്ത തലമുറയ്ക്ക് പരിഹരിക്കുവാനുള്ള വിഷയങ്ങളായി മാറ്റി മാറ്റിവയ്ക്കുന്നത് നല്ലതല്ല .

അയൽവാസിക്ക് ദോഷകരമായ വിധത്തിൽ മാലിന്യ നിക്ഷേപങ്ങൾ നടത്തുന്നതും മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതും ശീലമാക്കിയാൽ അടുത്ത തലമുറയും അയൽക്കാരനും തമ്മിൽ കലഹത്തിന് വഴിമരുന്നിടുകയാണ് ചെയ്യുന്നത്. നമ്മൾ മക്കൾക്ക് നൽകിയ സ്വത്ത് മക്കൾ തലവേദനകളില്ലാതെ സമാധാനത്തോടെ അനുഭവിക്കുന്ന സാഹചര്യം സൃഷ്ടിക്കണം.

വസ്തു ബാധ്യതരഹിതമായി അടുത്ത തലമുറയ്ക്ക് കൈമാറുവാനും മറക്കണ്ട. വസ്തുവിൽ കടം ഉണ്ടെങ്കിൽ മറ്റു വസ്തുക്കൾ ഭാഗികമായി വിൽപ്പന നടത്തിയെങ്കിലും കടം തീർത്ത് ക്ലീൻ സ്ലേറ്റിൽ കൈമാറണം. പല മരണശേഷം വസ്തുവിന്റെ ബാധ്യത സർട്ടിഫിക്കറ്റ് എടുക്കുമ്പോൾ അവർ ഞെട്ടലോടെ മാതാപിതാക്കളെ സ്മരിക്കുന്ന സാഹചര്യം ഒഴിവാക്കണം. അയൽ വസ്തുവിലേക്ക് മലിനജലം ഒഴുക്കിയും , അയൽക്കാരന്റെ വഴി തടഞ്ഞും , അയൽക്കാരന്റെ വസ്തു കയ്യേറിയും , അയൽക്കാരെ അനാവശ്യമായി വ്യവഹാരങ്ങളിൽ കുടുക്കിയും സ്വന്ത സ്ഥലത്തെ .മരക്കൊമ്പുകൾ അയൽ വസ്തുവിലേക്ക് നീളത്തക്ക വിധത്തിൽ മരങ്ങൾ വെച്ചുപിടിപ്പിച്ചുമൊക്കെ മാതാപിതാക്കൾ ഉണ്ടാക്കിയ പേരുദോഷവും ബാധ്യതയുടെ ലിസ്റ്റിൽ വരും എന്ന കാര്യം മറക്കേണ്ടതില്ല. ഇവയൊക്കെ നിങ്ങൾ നൽകിയ വസ്തുവിൽ അഭിമാനത്തോടെ ജീവിക്കുവാൻ മക്കൾക്കുണ്ടാകുന്ന തടസ്സങ്ങൾ ആണെന്നറിയുക.

8. മുതിർന്ന പൗരൻ സ്വത്ത് വിഭജനത്തിന് തീരുമാനമെടുക്കുമ്പോൾ തന്റെയും ജീവിത പങ്കാളിയുടെയും ശിഷ്ടകാലത്തെ സുരക്ഷിത ജീവിതത്തിന് ആവശ്യമായ സാമ്പത്തിക അടിത്തറയുണ്ട് എന്ന് ഉറപ്പുവരുത്തണം. കൈവശമുള്ള ഭൂമിയുടെ ഒരു ഭാഗം വിറ്റിട്ടാണെങ്കിലും അത് ക്യാഷ് ആയി ബാങ്ക് നിക്ഷേപമായോ അലയാസം ലഭിക്കാവുന്ന മറ്റു നിക്ഷേപങ്ങൾ ആയോ മാറ്റി സൂക്ഷിക്കണം. ഗുരുതരമായ രോഗബാധ ഉണ്ടായാൽ ചികിത്സയ്ക്ക് ആശുപത്രി ബില്ല് കൊടുക്കാൻ കഴിയാതെ ഉഴലുന്ന സമ്പന്നരായ മാതാപിതാക്കളെ കണ്ടിട്ടുണ്ട്. ഏക്കർ കണക്കിന് സ്ഥലമുണ്ട് പക്ഷേ നയാപൈസ കയ്യിൽ ഇല്ല . ഒരിക്കലും വേദനിക്കുന്ന കോടീശ്വരൻ ആവരുത് . വിത്തെടുത്ത് കുത്തരുതെന്ന് കേട്ടിട്ടില്ലേ. മക്കൾക്ക് മാതാപിതാക്കളെ നോക്കാനാവാത്ത സാഹചര്യമുള്ള കാലഘട്ടമാണ്. ചികിത്സക്കും ഭക്ഷണത്തിനും ആവശ്യമുള്ള പണം പോലും യഥാസമയം ലഭിച്ചില്ലെന്നു വരും. ആവശ്യത്തിന് പണം കൈവശമുണ്ടെങ്കിൽ പല പ്രശ്നങ്ങൾക്കും പരിഹാരമാണ്.

ജീവിച്ചിരിക്കുന്ന കാലത്ത് എല്ലാ സ്വത്തും മക്കൾക്ക് നൽകി തെരുവിൽ ഇറങ്ങുന്ന മാതാപിതാക്കളുടെ കഥ വിരളമല്ല. മക്കൾക്ക് സ്വത്ത് ഇഷ്ടദാനം നൽകിയിട്ട് ജീവിത സുരക്ഷയ്ക്ക് ഭീഷണി ഉയരുമ്പോൾ ഇഷ്ടദാന ആധാരം റദ്ദ് ചെയ്യുന്നതിന് അധികാരികളെ സമീപിക്കേണ്ടിവരുന്ന മാതാപിതാക്കളുമുണ്ട്. ജീവിതാവശ്യങ്ങൾക്കുള്ള പണം നിക്ഷേപമായി ഉറപ്പുവരുത്തിയിട്ട് വേണം ഭൂസ്വത്ത് വിഭജിക്കുവാൻ.

9. നീതിബോധത്തോടെ മക്കൾക്ക് സ്വത്തു വിഭജിക്കണം . എല്ലാ മക്കൾക്കും ഒരേപോലെ സ്വത്ത് നൽകിയിട്ട് എനിക്ക് മക്കൾ എല്ലാവരും ഒരുപോലെയാണ് എന്ന് പറയുന്നത് നീതിയായിരിക്കണമെന്നില്ല. ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന മക്കൾ, ജീവിത ക്ലേശങ്ങളിൽ പിതാവിനെയും മറ്റ് സഹോദരങ്ങളെയും സഹായിക്കുവാൻ ചോര നീരാക്കി പണിയെടുത്ത മക്കൾ. സഹോദരങ്ങൾക്കും കുടുംബത്തിനും വേണ്ടി സ്വന്തം അവസരങ്ങളും സൗഭാഗ്യങ്ങളും ത്യജിച്ചവർ തുടങ്ങിയവർക്ക് ആവശ്യമായ പരിഗണന നൽകി അനുപാതികമായി സ്വത്ത് വിഭജനം നടത്തണം.

10. മൂല്യബോധത്തോടെ സ്വത്ത് വിഭജിക്കണം . എല്ലാ മക്കൾക്കും ഒരേ വിസ്തീർണ്ണം സ്വത്തു നൽകി എന്ന് പറയുന്നത് നീതിയായിരിക്കുകയില്ല.. ഒരു വസ്തുവിന്റെ വില പല ഭാഗങ്ങൾക്കും ഒരേ വില ആയിരിക്കുകയില്ല . അവകാശികൾക്ക് വസ്തു വിഭജിച്ച് നൽകുമ്പോൾ ഓരോ പങ്കിനും എത്ര രൂപയുടെ മൂല്യമുണ്ട് എന്ന ശരിയായി മനസ്സിലാക്കിയിരിക്കണം.

11. വസ്തുവിന്റെ ഉടമസ്ഥതാരേഖകൾ ഏതു വിധത്തിൽ ചമയ്ക്കണം എന്ന കൃത്യമായ അറിവുണ്ടായിരിക്കണം. ദാനാധാരം, ഇഷ്ടദാനം, ഭാഗ ഉടമ്പടി , വിൽപത്രം തുടങ്ങി പലവിധത്തിൽ വസ്തു അവകാശികൾക്ക് നൽകാം. ഓരോന്നിനും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട് . ഇവ തിരിച്ചറിയുവാൻ കഴിയണം.

12. ഉയർന്ന വിദ്യാഭ്യാസം നേടി ജോലി ലഭിച്ച ജീവിതം സുരക്ഷിതമായാൽ പാരമ്പര്യസ്വത്തിൽ താല്പര്യമില്ലായെന്ന് പറയുന്ന മക്കൾ ഒരു പുതിയ പ്രവണതയാണ്. പുതിയ തലമുറയ്ക്ക് ഭൂമി സംരക്ഷിച്ച് ആദായമുണ്ടാക്കാൻ താല്പര്യമില്ല .ഇത്തരം സാഹചര്യത്തിൽ ചോര നീരാക്കി ക്ലേശിച്ച ഉണ്ടാക്കിയ വസ്തുക്കൾ വേണ്ടവിധത്തിൽ സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കേണ്ട.

സാഹചര്യത്തിനനുസരിച്ചുള്ള തീരുമാനങ്ങളാണ് ഇവിടെ അഭികാമ്യം. സ്വന്തം ശിഷ്ടകാല ജീവിതം സുരക്ഷിതമാക്കാൻ ആവശ്യമായ സാമ്പത്തിക അടിത്തറ ഉണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് മാത്രം..
ഭൂമിയെക്കുറിച്ച് കലഹിക്കുന്ന സമൂഹങ്ങളും കുടുംബങ്ങളും എവിടെയെങ്കിലും ഉണ്ടെങ്കിൽ അവർക്ക് മുകളിൽ പറഞ്ഞ 12 കാര്യങ്ങളിൽ എവിടെയെങ്കിലും പിഴച്ചിട്ടുണ്ടാവും........ തീർച്ച

:

*മന്ത്രിസഭായോഗ തീരുമാനങ്ങള്‍* *മുഖ്യമന്ത്രിയുടെ ഓഫീസ്**05.06.2024**…………………………………………………………….**റവന്യൂ റിക്കവറി നിയമത്തിൽ ഭ...
21/09/2024

*മന്ത്രിസഭായോഗ തീരുമാനങ്ങള്‍*
*മുഖ്യമന്ത്രിയുടെ ഓഫീസ്*
*05.06.2024*
*…………………………………………………………….*

*റവന്യൂ റിക്കവറി നിയമത്തിൽ ഭേദഗതി*

1968 -ലെ കേരള റവന്യൂ റിക്കവറി നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബില്ലിന് മന്ത്രിസഭായോഗം അനുമതി നല്‍കി.നികുതി കുടിശ്ശികയുടെ പലിശ ഈടാക്കുന്നത് കുറയ്ക്കുക, ജപ്തി വസ്തുവിന്‍റെ വില്‍പന വിവരങ്ങള്‍ ഓണ്‍ലൈനായി പ്രസിദ്ധപ്പെടുത്തുക, സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ ഭാഗം കുടിശ്ശിക ബാധ്യത തീര്‍ക്കുന്നതിന് ഉതകും വിധം വില്‍ക്കുന്നതിനുള്ള വ്യവസ്ഥ, റവന്യു റിക്കവറിയില്‍ തവണകള്‍ അനുവദിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കല്‍ തുടങ്ങിയവയാണ് ബില്ലിലെ പ്രധാന ഭേദഗതികള്‍.
..

*VRS*സർവീസ് ഇൽ 20 വർഷം പൂർത്തി ആക്കിയ ഏത് ജീവനക്കാരനും VRS എടുക്കാം. 20 വർഷം ക്വാളിഫയിങ് സർവീസ് ഉണ്ടാകണം. റൗണ്ട് ചെയ്യാത...
21/09/2024

*VRS*
സർവീസ് ഇൽ 20 വർഷം പൂർത്തി ആക്കിയ ഏത് ജീവനക്കാരനും VRS എടുക്കാം.
20 വർഷം ക്വാളിഫയിങ് സർവീസ് ഉണ്ടാകണം. റൗണ്ട് ചെയ്യാതെ തന്നെ പൂർണ്ണം ആയി 20 വർഷം ഉണ്ടാകണം.
അങ്ങനെ ഉള്ള ജീവനക്കാരൻ VRS ന് എടുക്കാൻ അർഹൻ ആണ്.
അങ്ങനെ ഉള്ളവർക്ക് 5 വർഷം വെയിറ്റെജ് കൂടി ലഭിക്കും.
എന്നാല് അങ്ങനെ വെയിറ്റെജ് കൊടുക്കുമ്പോൾ പരമാവധി 33 വർഷം എന്നതിൽ കൂടാൻ പാടില്ല.
കൂടാതെ വെയിറ്റെജ് e 5 വർഷം എടുക്കുമ്പോൾ റിട്ടയേർമെന്റ് തീയതി യും VRS തീയതിയും തമ്മിൽ ഉള്ള ഡിഫറെൻസിനെക്കാൾ കൂടാനും പാടില്ല.
VRS എടുക്കാൻ ഉദേശിക്കുന്ന തീയതിക്കു 3 മാസം മുൻപ് എങ്കിലും അപേക്ഷ നിയമന അധികാരിക്ക് നൽകണം.
അപേക്ഷ സർക്കുലർ നം 78/2022/ധന തീയതി - 5/9/2022 പ്രകാരം വേണം. ഇതിനൊപ്പം സർവീസ് ബുക്ക് പൂർണ്ണം ആയി എഴുതി ( അതായത് ലീവ്, സർവീസ് വെരിഫിക്കേഷൻ എന്നിവ എഴുതി DDO സാക്ഷ്യപ്പെടുത്തി) അക്കൗണ്ടൻ്റ് ജനറലിന് അയക്കുകയും വേണം. അത് നിയമന അധികാരി വഴി ഫോർവേർഡ് ചെയ്യാം. അവിടെ നിന്നും വെരിഫിക്കേഷൻ പൂർത്തി ആക്കി തിരികെ ലഭിച്ച ശേഷം ബാക്കിയുള്ള നടപടികൾക്ക് വകുപ്പ് തലവന് അയക്കാം.
മറ്റു നിയമ നടപടികൾ, ബാധ്യത ഒന്നും നിലനിൽക്കുന്നില്ല എങ്കിൽ അനന്തര നടപടികൾ പൂർത്തിയാക്കി VRS അംഗീകരിക്കും.
LWA under Rule 88 / LWA under App 12A,12C എന്നിവയിൽ ഉള്ളവർക്കും തിരികെ ജോയിൻ ചെയ്യാതെ തന്നെ VRS ലേക്ക് പോകാൻ കഴിയും. GO P 62/10/fin dt-10/2/10.
സർക്കുലർ നം 78/2022/ധന തീയതി - 5/9/2022 കൂടെ റെഫർ ചെയ്യുക.

മനു ശങ്കർ

*SLI ലോൺ*സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്ന വായ്പകളിൽ ഒന്നാണ് SLI ലോൺ. ഇതിനെക്കുറിച്ചുള്ള ഒരു ...
21/09/2024

*SLI ലോൺ*

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്ന വായ്പകളിൽ ഒന്നാണ് SLI ലോൺ. ഇതിനെക്കുറിച്ചുള്ള ഒരു ലഘു വിവരണം ആണ് ഇവിടെ നൽകുന്നത്.

⛔ മൂന്ന് വർഷം പ്രീമിയം അടവാക്കിയ പോളിസിയിൽ ലോൺ എടുക്കാം

⛔അടച്ച തുകയും , അതുവരെയുള്ള ബോണസും കണക്കാക്കി സറണ്ടർ വാല്യുവിന്റെ 90% വരെ ലോൺ ലഭിക്കും.

⛔ ലോണിന് 9% diminishing പലിശ ഉണ്ടെങ്കിലും ,ലോൺ എടുത്തത് കൊണ്ട് ഒരാൾക്ക് ലഭിക്കുന്ന പ്രതിമാസ ബോണസിൽ യാതൊരു കുറവും ഉണ്ടാകുന്നില്ല.

⛔ലോൺ അപേക്ഷ, policy certificate, duly signed passbook , Bank account detailsഎന്നിവ ജില്ലാ ഇന്ഷുറൻസ് ഓഫീസിൽ സമർപ്പിച്ചാൽ ഒരാഴ്ച കൊണ്ട് ലോൺ ലഭിക്കും.

⛔ തിരിച്ചടവ് കാലാവധി പരമാവധി 36 തവണ ആണ്, Spark ൽ loans പോയി SLI loan add ചെയ്യാം.spark ൽ ലോൺ account number, പോളിസി നമ്പർ ആയി ചേർക്കുക, ഇല്ലെങ്കിൽ schedule ൽ റിക്കവറി വരുന്നതല്ല.

⛔ ഒരിക്കൽ ലോൺ എടുത്ത പോളിസിയിൽ 6 തിരിച്ചടവുകൾക്ക് ശേഷം വീണ്ടും ലോൺ അനുവദിക്കുന്നതാണ്.

ഒരു കേരള സർക്കാർ ഉദ്യോഗസ്ഥൻ പെൻഷൻ പറ്റുമ്പോൾ ലഭിക്കുന്ന ആനുകുല്യങ്ങൾ 1. ലീവ് സറണ്ടർ ( ഉപയോഗിക്കാതെ  സൂക്ഷിച്ചിരിക്കുന്ന ...
21/09/2024

ഒരു കേരള സർക്കാർ ഉദ്യോഗസ്ഥൻ പെൻഷൻ പറ്റുമ്പോൾ ലഭിക്കുന്ന ആനുകുല്യങ്ങൾ

1. ലീവ് സറണ്ടർ ( ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന ഏൺഡ് ലീവ് പരമാവധി 300 ദിവസത്തിന് (10 മാസം) തുല്യമായ ശമ്പളം (അവസാന ശമ്പള നിരക്കിൽ)

2. ഗ്രാറ്റുവിറ്റി - ഒരു വർഷത്തിന് 15 ദിവസം എന്ന നിരക്കിൽ (പരമാവധി 33 വർഷത്തെ സർവ്വിസിന് അഥവ 16.5 മാസത്തെ ശമ്പളം) അവസാന ശമ്പള നിരക്കിൽ (ഇത് വ്യവസായ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റിയെക്കാൾ കുറവാണ്. )

3. പെൻഷൻ - 30 വർഷം സർവ്വീസ് ഉള്ളയാൾക്ക് അവസാന 10 മാസശമ്പള ശരാശരിയും പകുതി + ക്ഷാമബത്ത ( സർവ്വീസ് കുറവുള്ളവർക്ക് ആനുപാതികമായി കുറയും.)

4. പെൻഷൻ കമ്യൂട്ടേഷൻ - 68 വയസ് വരെയുള്ള പെൻഷൻ്റെ 40 % മുൻകൂറായി ഒറ്റത്തവണയായി വാങ്ങാനുള്ള സൗകര്യം.

5. ജനറൽ പ്രോവിഡൻ്റ് ഫണ്ട്. - ഉദ്യോഗസ്ഥൻ്റെ ശമ്പളത്തിൻ്റെ വിഹിതം (കുറഞ്ഞത് 6% വീതം) + പലിശ കുട്ടി സ്വരൂപിക്കുന്ന പണം. (വ്യവസായെ തൊഴിലാളികളുടെ EPF പോലെ തൊഴിൽ ദാതാവിൻ്റെ വിഹിതം GPF ൽ ഇല്ല.)

6. നിർബന്ധിതവും അല്ലാത്തതുമായ ഇൻഷ്വറൻസ് പൂർത്തികരണ തുകകൾ (SLI, GIS, LIC, PLI etc).

ഈ ആനുകുല്യങ്ങൾ എല്ലാം പൂർണമായും ആദായ നികുതി വിമുക്തമാണ്.

ഇപ്പോൾ സർവ്വീസിൽ കയറുന്ന ഉദ്യോഗസ്ഥർക്ക് (നിലവിൽ സർവ്വീസിൽ ഉള്ളവരുടെ 35% പേർ വരും) പങ്കാളിത്ത പെൻഷൻ പദ്ധതി ആയതിനാൽ അവർ പെൻഷൻ പറ്റുമ്പോൾ ഇതേ നിരക്കിൽ ആനുകൂല്യങ്ങൾ ലഭിക്കില്ല.

21/09/2024
*👉 The following* *"IPC Sections" have been converted to "BNS Sections"*01. 302 IPC = 103 BNS02. 304(A) IPC = 106 BNS03....
21/09/2024

*👉 The following* *"IPC Sections" have been converted to "BNS Sections"*

01. 302 IPC = 103 BNS
02. 304(A) IPC = 106 BNS
03. 304(B) IPC = 80 BNS
04. 306 IPC = 108 BNS
05. 307 IPC = 109 BNS
06. 309 IPC = 226 BNS

07. 286 IPC = 287 BNS
08. 294 IPC = 296 BNS
09. 509 IPC = 79 BNS
10. 323 IPC = 115 BNS
11. R/W 34 IPC = 3(5) BNS
12. R/W 149 = R/W 190 BNS

13. 324 IPC = 118(1) BNS
14. 325 IPC = 118(2) BNS
15. 326 IPC = 118(3) BNS
16. 353 IPC = 121 BNS
17. 336 IPC = 125 BNS
18. 337 IPC = 125 BNS(A)

19. 338 IPC = 125 BNS(B)
20. 341 IPC = 126 BNS
21. 353 IPC = 132 BNS
22. 354 IPC = 74 BNS
23. 354(A) IPC = 75 BNS
24. 354(B) IPC = 76 BNS

25. 354(C) IPC = 77 BNS
26. 354(D) IPC = 78 BNS
27. 363 IPC = 139 BNS
28. 376 IPC = 64 BNS
29. 284 IPC = 286 BNS
30. 286 IPC = 288 BNS
(Fine - 5000/-)

31. 290 IPC = 292 BNS
(Fine - Rs 1000/-)
32. 294 IPC = 296 BNS
33. 447 IPC = 329 (3) BNS
34. 448 IPC = 329 (4) BNS
35. 392 IPC = 309 BNS
36. 411 IPC = 317 BNS

37. 420 IPC = 318 BNS
38. 382 IPC = 304 BNS
39. 442 IPC = 330 BNS
40. 445 IPC = 330 BNS
41. 447 IPC = 330 BNS
42. 448 IPC = 331 BNS

43. 494 IPC = 82 BNS
44. 498(A) IPC = 85 BNS
45. 506 IPC = 351 BNS
46. 509 IPC = 79 BNS

*(Petty Basic Offences)*

47. 9(I), 9(II) = 112 BNS

The above Sections of IPC for BNS will be applicable from 01.07.2024...

1988 ലെ അഴിമതി നിരോധന ആക്ടിലെ അധ്യായം 3 ൽ 13(1) (ഡി) 2 പ്രകാരം ഒരു "പൊതു സേവകൻ" തന്റെ സ്ഥാനം ദുരുപയോഗപ്പെടുത്തിക്കൊണ്ട് ...
03/05/2024

1988 ലെ അഴിമതി നിരോധന ആക്ടിലെ അധ്യായം 3 ൽ 13(1) (ഡി) 2 പ്രകാരം ഒരു "പൊതു സേവകൻ" തന്റെ സ്ഥാനം ദുരുപയോഗപ്പെടുത്തിക്കൊണ്ട് തനിക്ക് വേണ്ടിയോ മറ്റേതെങ്കിലും വ്യക്തിക്ക് വേണ്ടിയോ മറ്റു താല്പര്യങ്ങൾക്ക് വഴങ്ങി അധികാര ദുർവിനിയോഗം ചെയ്താൽ അതും അഴിമതി നിരോധന നിയമപ്രകാരം കുറ്റകരമാണ്. കൂടാതെ 13(2) പ്രകാരം കുറ്റകരമായ പെരുമാറ്റ ദൂഷ്യം നടത്തുന്ന ഏതൊരു പൊതു സേവകനും 10 വർഷം വരെ നീളാവുന്നതും 4 വർഷത്തിൽ കുറയാതെയുള്ള തടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷിക്കപ്പെടാവുന്നതാണ്.

Address

Kottayam
686016

Alerts

Be the first to know and let us send you an email when Kerala Laws On Land posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Kerala Laws On Land:

Share

Category