Adv Sarath Krishnan

Adv Sarath Krishnan Adv Sarath Krishnan

"വിവാഹം ഒരു മൗലിക അവകാശമല്ലെന്ന് പ്രഖ്യാപിച്ച കോടതി ക്വിവർ സമൂഹത്തിന്റെ സിവിൽ യൂണിയൻ തന്നെയും അംഗീകരിക്കാതെ പോകുന്നു.ട്ര...
17/11/2023

"വിവാഹം ഒരു മൗലിക അവകാശമല്ലെന്ന് പ്രഖ്യാപിച്ച കോടതി ക്വിവർ സമൂഹത്തിന്റെ സിവിൽ യൂണിയൻ തന്നെയും അംഗീകരിക്കാതെ പോകുന്നു.ട്രാൻസ് മനുഷ്യരുടെ ഹെറ്ററോ sexual ബന്ധത്തിൽ മാത്രമാണ് നിലവിൽ വിവാഹത്തിന്റെ സാധുത കോടതി കാണുന്നത്

ഇന്ത്യൻ സാമൂഹിക ക്രമത്തിൽ വിവാഹത്തിനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ കൂടി ഭാഗമാണ്.മത സ്വാധീനത്താലോ കൊളോണിയൽ ബോധ്യങ്ങളുടെ പേരിലോ ഒക്കെ ഭൂരിപക്ഷം ഇത്തരം മാറ്റങ്ങളോട് മുഖം തിരിച്ചേക്കാം എന്നാലവിടെ ആധുനികതയും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപിടിച്ചു ആ മാറ്റത്തിന്റെ അമരത്തു നിൽക്കേണ്ടത് സ്റ്റേറ്റ് ആണ്"

സ്വവർഗ വിവാഹത്തിന് നിയമസാധുത നിഷേധിച്ച സുപ്രീം കോടതി വിധിയെ സംബന്ധിച്ച് ആർട്ടീരിയയിൽ എഴുതിയത്

ലിങ്ക് കമന്റ്‌ ബോക്സിൽ

ഇരയുടെ പ്രിയപെട്ടവർക്ക് വേണ്ടി സ്റ്റേറ്റ് പ്രതികാരം ചെയുന്നു. അല്ലാണ്ട് വധ ശിക്ഷ കൊണ്ട് യാതൊരു നീതിയും ഒരിടത്തും ഒരുകാലത...
14/11/2023

ഇരയുടെ പ്രിയപെട്ടവർക്ക് വേണ്ടി സ്റ്റേറ്റ് പ്രതികാരം ചെയുന്നു. അല്ലാണ്ട് വധ ശിക്ഷ കൊണ്ട് യാതൊരു നീതിയും ഒരിടത്തും ഒരുകാലത്തും നടപ്പാക്കുന്നില്ല. കുറ്റകൃത്യംകുറയ്ക്കാനും സാധിക്കുന്നില്ല. ഇന്നും ഏതോ പ്രാകൃത ബോധ്യത്തിൽ നിന്ന് സ്റ്റേറ്റ് കൈയ്യടി നേടാൻ എന്തോ ചെയുമ്പോലെ ആണ് 100 ദിവസവും ശിശു ദിനവുമൊക്കെ കേൾക്കുമ്പോൾ തോന്നാറു. നീതി നിർവാഹനത്തെ പറ്റി യാതൊരു ബോധ്യമില്ലാത്ത കുറേ മാധ്യമങ്ങളും.

പീഡോഫിലിയ ഒരു രോഗമാണ്. അവരെ കണ്ടെത്താനുള്ള മാർഗങ്ങൾ അവലംബിക്കണം. തെറാപ്പികളും കെമിക്കൽ കാസ്റ്ററെഷൻ പോലെയുള്ള ശാസ്ത്രീയ മാർഗങ്ങൾ അവയുടെ നൈതികത മുൻ നിർത്തി ഉപയോഗപ്പെടുത്തി, കുറ്റകൃത്യം തടയാനുള്ള മാർഗങ്ങളാണ് തേടേണ്ടത്
സാങ്കേതിക വിദ്യ ഇത്രമേൽ പുരോഗമിച്ചകാലത്ത് ഇവരെ കണ്ടെത്തുക അത്രമേൽ വലിയ ടാസ്ക് ആണെന്ന് കരുതുന്നില്ല. അത്തരം താല്പര്യങ്ങൾ ഉള്ളവർ അവരുടെ ഐഡന്റിറ്റി വെളുപ്പെടുത്താൻ തയ്യാറാകില്ല അവിടെ സമൂഹത്തിന്റെ തന്നെ ശക്തമായ സപ്പോർട്ട് അവർക്ക് നൽകുക എന്നതാണ് പോം വഴി. Virtuous pedophiles പോലുള്ള സപ്പോർട്ടിങ് ഗ്രൂപ്പ്‌കൾ ആ മേഖലയിൽ പ്രവർത്തിച്ചു വിജയം കണ്ടിട്ടുണ്ട്.
പകർച്ച വ്യാധി പടർന്നു പിടിക്കുമ്പോ നടത്തുന്ന കള്ളിങ്ങ് ഓഫ് പോലെ ചെയ്യേണ്ടതല്ല വധ ശിക്ഷ.സാമൂഹിക അധികാരമില്ലാത്ത മനുഷ്യർ മാത്രം ഒടുക്കത്തെ ശിക്ഷക്ക് വിധിക്കപ്പെടുന്നതിന്റെ രസതന്ത്രം മനസിലാക്കാൻ delhi national law Univisity യുടെ death penalty project ഒന്ന് വായിച്ചു നോക്കിയാൽ മതി.

എത്രയോ അസ്ഫാക് ആലംമാർ നമുക്കിടയിൽ ഇനിയും ഉണ്ടാകാം.നമ്മുടെ വീട്ടകങ്ങളിൽ ഉണ്ടാകാം.സെറ്റിൽ ചെയ്ത് പോകുന്ന pocso കേസുകളുടെ കണക്ക് ഒന്ന് ഈ മുഖ്യധാര മാധ്യമങ്ങൾ പരിശോധിക്കണം. എന്നിട്ട് നമുക് വധ ശിക്ഷ നടപ്പാക്കം

Adv Sarath Krishnan

08/11/2023

ദുരഭിമാന കൊലക്കളെ ശിക്ഷ കൊണ്ട് പരിഹരിക്കാനാകുമെന്ന് കരുതുന്ന പോലെ ഒരു ചരിത്ര വിഡ്ഢിത്തം കാണില്ല.

'സംവാദം 'അതു പൂർണമാകുക ഭിന്നാ അഭിപ്രായങ്ങൾ ഉയരുമ്പോൾ മാത്രമല്ലപഴ(കി )യ ബോധ്യങ്ങളെ തിരുത്താൻ കൂടി തയ്യാറാകുമ്പോഴാണ്. മുന്...
23/10/2023

'സംവാദം 'അതു പൂർണമാകുക ഭിന്നാ അഭിപ്രായങ്ങൾ ഉയരുമ്പോൾ മാത്രമല്ല
പഴ(കി )യ ബോധ്യങ്ങളെ തിരുത്താൻ കൂടി തയ്യാറാകുമ്പോഴാണ്. മുന്നോ നാലോ തലമുറകൾ ആരുന്നു സദസ്സിൽ.യോജിച്ചും വിയോജിച്ചും സംവദിച്ചത് 'ഇന്റർനെറ്റ്‌ ന്റെ ഗുണങ്ങളും ദോഷങ്ങളും '. നിർമിത ബുദ്ധി യുടെ അനന്തമായ സാധ്യങ്ങളുടെ ലോകത്ത് ശരിയായ വിവരങ്ങൾ
സംസ്‌കരിച്ചെടുക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. രക്ഷിതാക്കൾ അധ്യാപർ എന്നിവരുടെ അതിലെ റോളുകൾ വളരെ നിർണായകമാണ്.മുൻവിധികളെ മാറ്റി നിർത്തി അവരും വിദ്യാർത്ഥികളാകണം. ഓരോ കൗമാരത്തിന്റെയും മനസ് അറിയണം. പഴയ മധുരചൂരൽ കൊണ്ട് നമുക്കവരെ മെരുക്കാനെ കഴിയു ഇണക്കാൻ സ്നേഹം തന്നെ വേണം."

യുണൈറ്റഡ് ലൈബ്രറി യുടെ സൗഹൃദ വേദിയിൽ സംസാരിച്ചത്

05/10/2023
22/08/2023
While there should be fool-proof srutiny in the case. One should not subscribe to the narrative that this is a case of c...
31/07/2023

While there should be fool-proof srutiny in the case. One should not subscribe to the narrative that this is a case of criminality emerging out of illegal migration.

Was live at news 9 on the issue of child murder case at Aluva

Link is available in the comment box

മണിപ്പൂരിൽ കുക്കി സ്ത്രീകൾക്ക് നേരെ അതിക്രമം നടന്നിട്ട് ഇന്നേക്ക് രണ്ട് മാസങ്ങളും 17 ദിവസങ്ങളും കഴിഞ്ഞിരിക്കുന്നു. ജൂലൈ ...
20/07/2023

മണിപ്പൂരിൽ കുക്കി സ്ത്രീകൾക്ക് നേരെ അതിക്രമം നടന്നിട്ട് ഇന്നേക്ക് രണ്ട് മാസങ്ങളും 17 ദിവസങ്ങളും കഴിഞ്ഞിരിക്കുന്നു.
ജൂലൈ 19നു മാത്രം ആണ് വനിതാ ശിശു വികസന മന്ത്രിയുടേതായി ഒരു ട്വീറ്റ് പോലും ഉണ്ടായത് ഈ
ഭരണകൂട നിസംഗത കാണുമ്പോൾ സമാനമായ മറ്റൊരു സംഭവം ഓർമ്മവരുന്നു. ലക്ഷ്മി ഒറാങ് എന്ന അസം സ്വദേശിനി.

27/11/2007 ലെ ഒരു നട്ടുച്ചനേരം. സ്ഥലം ഗുവാഹത്തി നഗരത്തിലെ ബെൽറ്റൊലിയ തെരുവ്.

നഗരകാഴ്ചകൾക്ക് നടുവിലൂടെ ഒരു പ്രകടനം തികച്ചും സമാധാനപരമായി നീങ്ങി. അന്ന് ലക്ഷ്മിക്ക് 16വയസാണ് പ്രായം.അവൾ ഉൾപ്പെടുന്ന ആദിവാസിസമൂഹത്തിന് പട്ടികവർഗ്ഗ പദവി നേടിയെടുക്കാൻ വേണ്ടിയായിരുന്നു ആ പ്രകടനം.

പെട്ടെന്ന് പ്രകടനം ബഹളമയമായി. പിന്നിലായി നടന്നിരുന്ന പുരുഷന്മാരെല്ലാം ജാഥയുടെ മുൻ നിരയിലേക്ക് ഓടുന്നു.പലർക്കും ഒന്നും മനസിലായില്ല.എല്ലാവരും ഓടുകയാണു.“ജാഥയ്ക്കിടയിലെക്ക് ആരോ ഒരുവൻ ബൈക്കോടിച്ച്കയറ്റി..എതോ ആദിവാസി സ്ത്രീയ്ക്ക് ഗുരുതരമായി പരുക്കേറ്റു.ചോദ്യം ചെയ്ത നേതാക്കളെ ആൾക്കൂട്ടം കയ്യേറ്റം ചെയുന്നു..” ആരോ ഇത് പറഞ്ഞുകൊണ്ടോടി.ജാഥ ചിന്നി ചിതറി..ആരൊക്കെയൊ റോഡിൽ കിടന്ന കാറുകളുടെ ചില്ലുകളെറിഞ്ഞുടച്ചു. ആദിവാസി സഭയുടെ മുദ്രാവാക്യങ്ങൾ ബലമില്ലാതെ എവിടെയൊ മുഴ്ങ്ങി. പെണ്ണുങ്ങൾ അലറിക്കൊണ്ടോടുന്നു. അടിയേറ്റ നേതാവിന്റെ തല രണ്ടായി പിളർന്നു. ചേട്ടത്തിയൂടെ കൈയുമ്പിടിച്ച് അവളോടി..മുന്നിലുള്ളതൊന്നും അവൾ കണ്ടില്ല.ഭീതി മാത്രം.നഗരം അവരെ വളഞ്ഞിരിക്കുന്നു. കുറുവടികളേന്തിയ ഒരുപറ്റം ചെറുപ്പക്കാർ അവർക്ക് നേരെ പാഞ്ഞടുത്തു.അരികിലേക്ക് ഓടിയടുക്കുന്നവരിൽ ഒരുവന്ന്റ്റെ കണ്ണുകൾ തനിക്ക് നേരെ ആണെന്നു തിരിച്ചറിഞ്ഞ ആ പെണ്ണ് സഹോദരിയുടെ യുടെ കൈയിലെ പിടിവിട്ട് അവളെ സുരക്ഷിതയാക്കി.

എതാനും വാര അകലെ നിയമസഭയക്ക് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന പോലിസ് വാനിനടുതേക്ക് സർവ്വശക്തിയുമെടുത്ത് അവളോടി. പിറകിലെ പാഞ്ഞ ബലിഷ്ഠമായ കരങ്ങൾക്ക് പിടികൊടുക്കാതെ പായാനുള്ള കരുത്തില്ലായിരുന്നു.മുഖമടച്ച് വീണു.

അവൾ തിരിച്ചറിഞ്ഞു..ഇപ്പൊ അവളേതാണ്ട് പരിപൂർണ്ണ നഗ്നയായിക്കഴിഞ്ഞിരിക്കുന്നു.അട്ടഹസിച്ചുകൊണ്ട് നിൽക്കുന്ന നരധാമന്മാരുടെ കൈകൾഅവളുടെ ഉടുതുണി അമ്മാനമാടി.അവളലറിക്കരഞ്ഞു..അവളിൽ അവശേഷിച്ച തുണിയും ആരൊ പറിച്ച്മാറ്റി. അവളുടെ നാഭിയിലേക്ക് ബൂട്ട്സുകൾ മാറി മാറി ചവുട്ടി.കുതറിയോടാനൊരുമ്പെട്ടവളെകുതികാലിട്ടുവീഴ്ത്തി,ആഞ്ഞാഞ്ഞു തൊഴിച്ചു.

നട്ടുച്ച് നേരത്ത് ഗുവാഹത്തി നഗരത്തിന്റെ ഹൃദയഭാഗത്ത് നിരാലംബയായ സ്ത്രീത്വം അപമാനിതയായി.

കാമറകണ്ണ്കൾ സാക്ഷി.സാമാജികർ സാക്ഷി,നിയമപാലകർ സാക്ഷി.പുരുഷകേസരികൾ സാക്ഷി

2016ൽ കാംരൂപ് സ്പെഷ്യൽ മാജിസ്‌ട്രേറ്റ് കോടതി നാലു പ്രതികളെയും വെറുതേ വിട്ടു അന്വേഷണത്തിലും, പ്രോസീക്യൂഷനിലും വന്ന കുറ്റകരമായ അനേകം വീഴ്ചകളുടെ ഫലം.
സർക്കാർ അതിനു അപ്പീൽ പോലും പോയില്ല എന്നത് തന്നെ അനീതിക്ക് കൂട്ടു നിൽക്കലായി. ഒരു മുഖ്യ ധാരാ മാധ്യമവും അതു ചർച്ച ചെയ്തില്ല.

ഇനി മറ്റൊരു കഥ
**********************
ലക്ഷ്മി അപമാനിക്കപ്പെടുന്ന ചിത്രങ്ങൾ ഉപയോഗിച്ചു 2017ൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന്റെ പേരിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്‌ നിയമ നടപടി നേരിടുകയാണ്
"പശ്ചിമ ബംഗാളിൽ ബി ജെ പി അനുകൂല മുദ്രാവാക്യം മുഴക്കിയ ഹിന്ദു സ്ത്രീയെ കോൺഗ്രസ്‌ പ്രവർത്തകർ നഗ്നയാക്കി മർദിക്കുന്നു "എന്ന തലക്കെട്ടോടെ ആയിരുന്നു പ്രസ്തുത വ്യാജ വാർത്ത.ഒരു ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള യോഗിയുടെ എഫ് ബി ഫാൻ പേജിലാണ് വാർത്ത വന്നത്.

അത്കൊണ്ട് ഈ നിസംഗത ഒരു പുതുമയല്ല

അഡ്വ ശരത്കൃഷ്ണൻ

Address

Kollam

Telephone

+919446201910

Website

Alerts

Be the first to know and let us send you an email when Adv Sarath Krishnan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Adv Sarath Krishnan:

Share