Adv. Akhil Jk

Adv. Akhil Jk “A lawyer by mind, a yogi by heart. I seek truth, balance, and transformation — within and around. Passion drives me, purpose defines me.”

“The absence of evidence does not prove innocence; it only means the alleged conspiracy could not be proven in court.”
08/12/2025

“The absence of evidence does not prove innocence; it only means the alleged conspiracy could not be proven in court.”

ഒരു കാലത്തും,  പരമ്പരാഗത സംസ്കാരം പിന്തുടരുന്ന ഈ രാജ്യത്ത് എത്തിപ്പെടില്ലെന്ന് ഉറപ്പിച്ച രോഗം.  ’ലിബറൽ’ രീതികൾ പാശ്ചാത്യ...
07/12/2025

ഒരു കാലത്തും, പരമ്പരാഗത സംസ്കാരം പിന്തുടരുന്ന ഈ രാജ്യത്ത് എത്തിപ്പെടില്ലെന്ന് ഉറപ്പിച്ച രോഗം. ’ലിബറൽ’ രീതികൾ പാശ്ചാത്യ രാജ്യങ്ങൾക്ക് ' സമ്മാനിച്ച ’ രോഗം, നമ്മുടെ ഇന്ത്യൻ മണ്ണിൽ എത്താൻ അശേഷം സാധ്യതയില്ല എന്നുറപ്പിച്ചിരുന്ന കാലം.. വർഷം 1986.

ചുട്ടുപൊള്ളുന്ന ചെന്നൈ നഗരം, അന്നേ ദിവസം ഡോ. സുനീതി സോളമൻ കണ്ടെത്തിയതു അവർക്ക് മാത്രമല്ല, ഇന്ത്യൻ ശാസ്ത്ര സമൂഹത്തിനും അവിശ്വസനീയമായിരുന്നു. ഇത് സാധ്യമല്ല, ഈ രാജ്യത്ത് ഇത് സംഭവ്യമല്ല, നിങ്ങൾക്ക് തെറ്റിയതാണ് എന്ന് അവരെ പലരും വിമർശിച്ചു, അന്നത്തെ സർക്കാർ പോലും അതംഗീകരിക്കാൻ തയ്യാറായില്ല.
എന്നാൽ വാഷിംഗ്ടണിലേക്ക് പ്രത്യേകമായി സ്ഥിരീകരണത്തിന് വിട്ട സാമ്പിളുകളും പോസിറ്റീവ് ആയി വന്നപ്പോൾ, അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ, ICMR വിവരം അറിയിച്ചു, അന്നത്തെ തമിഴ് നാട് ആരോഗ്യമന്ത്രി H.V.ഹാൻഡെ ആ വിവരം നിയമസഭയിൽ അറിയിച്ചു.. ഇന്ത്യയിലും HIV എത്തിയിരിക്കുന്നു.. 100 പേരെ പരിശോധിച്ച പഠനത്തിൽ 6 പോസിറ്റീവ്.

എൺപത്തിരണ്ടിൽ അമേരിക്കയിൽ HIV പരിശോധനയിൽ പുതിയ രോഗികളെ കണ്ടെത്തിയിരുന്ന ആ കാലത്ത്, ഇന്ത്യൻ പത്രങ്ങൾ ' ഈ രോഗം ഇന്ത്യയിൽ പതിറ്റാണ്ടുകൾ കഴിഞ്ഞ് എത്തുമ്പോഴേക്കും ഇതിന് മരുന്ന് കണ്ടെത്തിയിരിക്കും ' എന്ന് തലക്കെട്ടുകൾ എഴുതി. ' ദുർനടപ്പ് ' രാജ്യങ്ങളിൽ നിന്ന് ദൈവഭയമുള്ള, ഭാരതസംസ്കാരം പിന്തുടരുന്ന നമ്മുടെ രാജ്യത്തേക്ക് ഇത് പടരാൻ സാധ്യതയില്ല എന്നുറച്ച് വിശ്വസിച്ചിരുന്നതിനാൽ, സർവൈലൻസ് പരിശോധന നടത്താൻ പോലും ആരും താത്പര്യപ്പെട്ടിരുന്നില്ല.

ഈ സമയത്താണ് മദ്രാസ് മെഡിക്കൽ കോളേജിലെ ഡോ. സുനീതി സോളമൻ, താൻ ഗൈഡ് ചെയ്യുന്ന ഡോ. നിർമല സെല്ലപ്പനോട്, പി. ജി പഠനത്തിൻ്റെ ഭാഗമായി 200 പേരുടെ HIV പരിശോധന ചെയ്യുന്ന പഠനം ചെയ്യാൻ നിർദേശം നൽകുന്നത്. ഒരു ഗുണവുമില്ലാത്ത ഈ പഠനം ചെയ്യാൻ ഡോ. നിർമ്മല ആദ്യം മടി കാണിച്ചെങ്കിലും, പിന്നീട് നിർബന്ധം മൂലം സമ്മതം മൂളി. ആ സമയം, ബോംബെയിൽ റെഡ് സ്ട്രീറ്റിലെ സ്ത്രീകളിൽ നടത്തിയ പഠന പരിശോധനയില് എല്ലാം നെഗറ്റീവ് ആയിരുന്നതിനാൽ, തമിഴ്നാട് പോലെ യാഥാസ്ഥിതിക മൂല്യങ്ങൾ ഉള്ള ഒരു സിറ്റിയിൽ ഈ പഠനത്തിൻ്റെ ആവശ്യകത പോലും സംശയിക്കപ്പെട്ടു.

പരിശോധിക്കാനായി ലൈംഗിക തൊഴിലാളികളെ നേരിട്ട് കണ്ടെത്താൻ തന്നെ ബുദ്ധിമുട്ടായിരുന്ന ചെന്നൈ നഗരത്തിൽ , ഏറെ പരതിയാണ്, റിമാൻഡ് ഹോമുകൾ പോലെ പ്രവർത്തിച്ചിരുന്ന , V (വിജിലാൻ്റെ ) എന്ന് മാർക് ചെയ്തിരുന്ന വീടുകളിൽ ഇവർ ഉണ്ടാകും എന്ന് നിർമ്മല മനസ്സിലാക്കുന്നത്. ധാരാളം പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട്, ഫണ്ടിംഗ് ഒന്നുമില്ലാത്തതിനാൽ, തൻ്റെ ഭർത്താവിനോടൊപ്പം , ഒരു പഴയ സ്കൂട്ടറിൽ, ഇത്തരം ഹോമുകളിൽ തെരഞ്ഞ് പിടിച്ച് പോയി, മാസങ്ങൾ എടുത്താണ് 100 സാമ്പിളുകൾ അവർ ശേഖരിച്ചത്.

മദ്രാസ് മെഡിക്കൽ കോളേജിൽ പരിമിതമായ ലാബ് സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ, ഡോ. സുനീതി, ഡോക്ടറായിരുന്ന തൻ്റെ ഭർത്താവിൽ നിന്ന് പല ഉപകരണങ്ങളും കടം വാങ്ങി, ഒരു താത്കാലിക ലാബ് സൗകര്യം ഉണ്ടാക്കി , അതിൽ രക്ത സാമ്പിളുകൾ സീറം ആക്കി തിരിച്ച് വെച്ചു . ഡോ.നിർമ്മല മറ്റു സൗകര്യങ്ങളുടെ അഭാവത്തിൽ, അവരുടെ വീട്ടിലെ ഫ്രിഡ്ജിൽ സാമ്പിളുകൾ സൂക്ഷിച്ചു. പിന്നീട് എലിസ പരിശോധനാ സൗകര്യം ലഭ്യമായ 200 കീമി അകലെയുള്ള സി.എം.സി വെല്ലൂരിലേക്ക്, ഒരു കോൾഡ് ബോക്സിലാക്കി, രാത്രി ട്രെയിൽ മാർഗ്ഗേന ഡോ. നിർമ്മല കൊണ്ട് പോയി. അവിടുത്തെ ലാബിൽ വെച്ചാണ് പരിശോധനയ്ക്ക് വെച്ച 100 സാമ്പിളുകളിൽ, ലാബിലുണ്ടായിരുന്ന ഏവരെയും നടുക്കി കൊണ്ട്, അപ്രതീക്ഷിതമായി 6 എണ്ണം മഞ്ഞ നിറത്തിൽ വരികയും, ഫലം പോസിറ്റീവ് ആണെന്നു തിരിച്ചറിയുകയും ചെയ്തത്.

പരിമിത സാഹചര്യങ്ങളിൽ, രണ്ട് സ്ത്രീകൾ നടത്തിയ ഒരു പ്രാഥമിക പഠനം, ഇന്ത്യൻ മഹാരാജ്യത്തെ ലക്ഷകണക്കിന് ആളുകളെ ബാധിച്ചിരുന്ന ഒരു വലിയ വൈറൽ എപ്പിഡെമിക്കിനെ വെളിപ്പെടുത്തുന്ന ഒന്നാവും എന്നാരും കരുതിയില്ല.

ഇതിന് പിന്നാലെ HIV അണുബാധിതരെ സമൂഹം വല്ലാതെ ഒറ്റപ്പെടുത്തുകയും, തെരുവിലേക്കെറിയുകയും ചെയ്തു.
മഹാരാഷ്ട്ര സ്വദേശിനിയായ ഡോ. സുനീതിയെ, അച്ചടക്കമുള്ള തമിഴ് ജനതയെ മോശമായി ചിത്രീകരിക്കാൻ തുനിഞ്ഞിറങ്ങിയ ' ഉത്തരേന്ത്യക്കാരി' യായി പൊതുജനം കണ്ടു്.

ഡോ. സുനീതി പിന്നീട് പ്രശസ്തമായ YRG എന്ന സന്നദ്ധ സംഘടനക്ക് രൂപം നൽകി, HIV അണുബാധിതരുടെ പരിപാലനത്തിനും, സമൂഹം HIV ബാധിതരെ നോക്കി കാണുന്ന രീതിയിൽ മാറ്റം വരുത്താൻ മാത്രമായി തൻ്റെ ജീവിതകാലം മുഴുവൻ അവർ ഈ സന്നദ്ധസംഘടന വഴി പോരാടി..

അന്ന് സ്ഥിരീകരിച്ച 6 കേസുകളിൽ, ഒന്നു 13 വയസ്സുള്ള ഒരു പെൺകുട്ടിയായിരുന്നു. ചെറുപ്രായത്തിൽ സെക്സ് ട്രേഡിലേക്ക് വലിച്ചെറിയപ്പെട്ട ഒരു കുട്ടി. ഡോ.സുനീതിയുടെ പരിപാലന പ്രോഗ്രാമിൽ അവർ ഭാഗമായെങ്കിലും, അന്നു മരുന്നുകൾ ഇല്ലാതിരുന്നതിനാൽ, ഏതാനും മാസങ്ങൾക്കുള്ളിൽ ആ കുട്ടി രോഗത്തിന് കീഴടങ്ങി.

പതിറ്റാണ്ടുകൾക്ക് ശേഷം , ഇന്ന് HIV അണുബാധ, നിയന്ത്രണ വിധേയമാക്കി നിർത്താവുന്ന, മരുന്നുകൾ കൊണ്ട് ഒരായുഷ്കലം തന്നെ ആരോഗ്യപൂർണമായി ജീവിക്കാൻ സാധിക്കുന്ന ഒരു ഇൻഫെക്ഷൻ ആയി മാറിയിരിക്കുന്നു.

പക്ഷേ ഞാൻ വായിച്ചതോ പഠിച്ചതോ ആയ പുസ്തകങ്ങളിലോ, ജേർണലുകളിലോ ഈ രണ്ടു പേരുകളും ഇത് വരെ പരാമർശിച്ചു കണ്ടിട്ടില്ല..2015ൽ മരണപ്പെട്ട ഡോ. സുനീതിയേ കുറിച്ച് ബിബിസി യില് വന്ന ഒരു ലേഖനത്തിലാണ് ആദ്യം വായിക്കുന്നത്.. അർഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ, എവിടെയും ആദരിക്കപ്പെടാതെ അവർ കടന്നു പോയി..

ഈ രാജ്യത്ത് ആദ്യത്തെ HIV കേസുകൾ കണ്ടെത്തുകയും, HIV ബാധിതർക്ക് വേണ്ടി, അവരുടെ ചികിത്സയ്ക്കായി, അവരോട് സമൂഹത്തിൻ്റെ മനോഭാവം തിരുത്താനായി മാത്രം തൻ്റെ ശിഷ്ടകാലം പ്രവർത്തിച്ച അവരെ ഈ ലോക എയ്ഡ്സ് ദിനത്തിൽ ആദരവോടെ സ്മരിക്കുന്നു..

By

Adv Akhil JK

16/11/2025
കോടതി  വിധി ലോകത്തെ ഞെട്ടിച്ചു ബ്രഡ് മോഷ്ടിച്ച 15 വയസസുകാരൻകോടതിയിൽ ഉള്ളവരെല്ലാം ഞെട്ടി. വെറും 15 വയസുള്ള ഒരു പയ്യൻ കൈവി...
07/11/2025

കോടതി വിധി ലോകത്തെ ഞെട്ടിച്ചു
ബ്രഡ് മോഷ്ടിച്ച 15 വയസസുകാരൻ

കോടതിയിൽ ഉള്ളവരെല്ലാം ഞെട്ടി. വെറും 15 വയസുള്ള ഒരു പയ്യൻ കൈവിലങ്ങുകളുമായി കോടതിയിലേക്ക് ആനയിക്കപ്പെട്ടു.

അവൻ വിറക്കുന്നുണ്ടായിരുന്നു. അവൻ ലജ്ജ കാരണം തലകുനിഞ്ഞാണ് നിന്നതു.
സൂപ്പർമാർകെറ്റിൽ നിന്ന് ഒരു ബ്രെഡും ചീസും മോഷ്ടിക്കുമ്പോൾ കയ്യോടെ പിടികൂടി അറസ്റ്റ് ചെയ്തതാണ്.

ഇവിടെ ഇന്ത്യയിൽ കുട്ടികൾക്ക് കൈവിലങ്ങു വക്കാറില്ല. പക്ഷെ അമേരിക്കയിൽ അത് ചെയ്യും.

ജഡ്ജി ഗൗരവത്തോടെ ചോദിച്ചു, "നീ ഈ സാധനങ്ങൾ മോഷ്ടിച്ചോ?"

"ഉവ്വ്" താഴ്ന്ന സ്വരത്തിൽ അവൻ പറഞ്ഞു.

"അങ്ങനെ ചെയ്യാൻ എന്താ കാരണം?"

"വേറെ നിവൃത്തി ഇല്ലായിരുന്നു." അവൻ വീണ്ടും താഴ്ന്ന സ്വരത്തിൽ പറഞ്ഞു .

"അവ വാങ്ങിയാൽ പോരായിരുന്നോ ?"

"എനിക്ക് പണം ഇല്ലായിരുന്നു."

"നിന്റെ വീട്ടിൽ നിന്ന് പണം കിട്ടില്ലായിരുന്നു ? അവിടെ ചോദിക്കാൻ പാടില്ലായിരുന്നു ?"

"എനിക്ക് അമ്മ മാത്രമേയുള്ളൂ. അമ്മക്ക് ജോലിയില്ല. അസുഖമായി കിടപ്പുമാണ്." തേങ്ങിക്കൊണ്ടു അവൻ പറഞ്ഞു. "ഈ ബ്രെഡും ചീസും അമ്മക്കുവേണ്ടിയാണ് എടുത്തത്"

കോടതിയിൽ ഉള്ളവരെല്ലാം നിശബ്ദരായി.

"നിനക്ക് ജോലിചെയ്യാമായിരുന്നല്ലോ?"

"ഞാൻ കാർ കഴുകാൻ പോകാറുണ്ട്. അതുകൊണ്ടു ചിലവുകൾ കുറെയൊക്കെ നടത്തും.... ഇന്ന് പക്ഷെ എങ്കിക്കു ജോലി കിട്ടിയില്ല."

വേറെ വല്ലവരോടും ചോദിക്കാമായിരുന്നല്ലോ സഹായത്തിനു .

"രാവിലെ മുതൽ ഭിക്ഷ യാചിച്ചു. ഒന്നും കിട്ടിയില്ല."

ജഡ്ജിക്ക് അറിയേണ്ടതൊക്കെ അറിഞ്ഞു.അദ്ദേഹം കസേരയിൽ ചാരിയിരുന്നു. കുറച്ചു ആലോചിച്ചു.

എന്നിട്ടു വിധി :
"മോഷണം - പ്രത്യേകിച്ചു ഭക്ഷണസാധനങ്ങളുടെ മോഷണം - വലിയ തെറ്റ് തന്നെയാണ്. പക്ഷെ ഇന്ന് ഇവിടെ ഈ കോടതിയിൽ ഉള്ളവരെല്ലാം - ഞാൻ ഉൾപ്പെടെ - ഈ കുറ്റത്തിന്റെ കൂട്ടുപ്രതികളാണ്."

എല്ലാരും ഞെട്ടി

ജഡ്ജി തുടർന്നു:
"ഇങ്ങനെ ഒരു കുട്ടിക്ക് അവന്റെ അവശയായ അമ്മക്കുവേണ്ടി ബ്രെഡ് മോഷ്ടിക്കണമെങ്കിൽ നാമെല്ലാവരും ആ തെറ്റ് സംഭവിക്കാൻ ഇടയാക്കിയവരാണ്. അവന്റെ മുൻപിൽ നാമെല്ലാരും തോറ്റിരിക്കുന്നു. ഒരു സമൂഹത്തിൽ ഇങ്ങനൊരു സംഭവം നടക്കുവാൻ പാടുള്ളതല്ല."

കോടതിയിൽ കനത്ത മൂകത.

ജഡ്ജി തുടർന്ന് :
"അതിനാൽ ഈ കോടതിയിൽ ഉള്ള എല്ലാവര്ക്കും - ഞാനുൾപ്പെടെ ഉള്ള ഓരോരുത്തർക്കും പത്തു_ഡോളർ_വീതം_പിഴയിടുന്നു, നമ്മുടെ ഈ പട്ടണത്തിൽ പട്ടിണി ഉണ്ടാകുവാൻ ഇടയാക്കിയതിനു എല്ലാരും കുറ്റക്കാരാണ്."

"ഈ പിഴ ഒടുക്കിയ ശേഷമേ എല്ലാരും ഈ കോടതി വിട്ടുപോകാൻ പാടുള്ളൂ."

സ്വന്ത വിഹിതമായ പത്തു ഡോളർ ജഡ്ജി മേശപ്പുറത്തു വെച്ചു .

"കൂടാതെ ഈ കട ഉടമക്ക്_ആയിരം_ഡോളർ_പിഴ ഇടുന്നു. എന്തിനു? ഈ വിശപ്പ് സഹിച്ച കുട്ടിക്ക് ഭക്ഷണം കൊടുക്കുന്നതിനു പകരം അവനെ പോലീസിൽ ഏൽപ്പിച്ചതിനു. ഈ പിഴ 24 മണിക്കൂറിനകം അടച്ചില്ലെങ്കിൽ പോലീസ് ആ കട അടച്ചുപൂട്ടണം."

കോടതിയിൽ ഉണ്ടായിരുന്ന എല്ലാരും പത്തുഡോളർ വീതം കൊടുത്തു. കണ്ണീരണിഞ്ഞാണ് അവരെല്ലാം പുറത്തേക്കു പോയത്.
ഇതുപോലേ മനുഷ്യത്വം നിറഞ്ഞ ഒരു വിധി ഇതുവരെ അവരാരും കേട്ടിട്ടില്ല...

ഈ കഥ യാഥാർഥ്യമാണ്... ഇതിൽ മനുഷ്യത്വപരമായ മെസ്സേജ് ഉണ്ട്... നാം അധിവസിക്കുന്ന സമുഹത്തിൽ അല്ലെങ്കിൽ ചുറ്റുപാടിൽ ഇങ്ങനെ ഒരുപാട് കുടുംബങ്ങൾ കണ്ടേക്കാം അവരെയും നാം ചേർത്തു പിടിക്കാൻ ശ്രമിക്കണം... ഒരുപക്ഷെ അവർ പലപ്പോഴും പറയാൻ ആഗ്രഹിക്കാത്ത ഒന്നായിരിക്കാം അവരുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അതിന്റെ പ്രധാന കാരണം സമുഹത്തിൽ അവർ ഒറ്റപ്പെടും എന്ന ഒറ്റ കാരണം കൊണ്ട് ആയിരിക്കാം... അത് ആണല്ലോ നമ്മുടെ ഇന്നത്തെ സമുഹം... ഒരോരുത്തർക്കും സൗഭാഗ്യങ്ങൾ ദൈവം തരുന്നതാണ് അത് മറ്റുളളവർക്ക് കൂടി പങ്കിടുമ്പോഴാണ് ഒരു വ്യക്തിയുടെ ജീവിതം ധന്യമാകുന്നത്.... അല്ലാതെ പള്ളിയിൽ സംഭാവന കൊടുത്തു പത്തു പേർ കേൾക്കാൻ വിളിച്ചു പറയുമ്പോഴല്ല..

കടപ്പാട്

The Brazen Bull: When Power Learned to Roar Through PainThe Brazen Bull, or Bronze Bull of Agrigentum, remains one of an...
07/11/2025

The Brazen Bull: When Power Learned to Roar Through Pain

The Brazen Bull, or Bronze Bull of Agrigentum, remains one of antiquity’s most haunting symbols of cruelty disguised as craftsmanship. Emerging from Ancient Sicily in the 6th century BCE, this infernal device was conceived during the reign of Phalaris, the notorious tyrant of Acragas (modern-day Agrigento). It was designed and built by the sculptor Perillos, who sought to win Phalaris’ favor through an invention that merged artistic brilliance with absolute terror.

Forged from solid bronze, the bull was meticulously shaped to resemble a life-sized animal, complete with horns, hooves, and a proud stance — the image of strength and majesty. Yet, beneath this beauty lay unimaginable horror. The bull was hollow inside, with enough space to confine a human being. Once a victim was placed within, the door — a heavy bronze hatch — was sealed tight, and a fire was kindled beneath its belly.

As the bronze heated, the air inside turned into a furnace. The victim’s cries, distorted by the intricate system of tubes and pipes within the bull’s head, were transformed into the bellowing of a furious beast. Thus, the bull “roared,” and Phalaris, it is said, would listen with perverse delight. According to ancient accounts, Perillos himself became its first victim — a grim irony that poetic justice delivered at the hands of the very tyrant he aimed to please.

The Brazen Bull served not only as an ex*****on device but also as a political symbol — a warning to dissenters and an emblem of the tyrant’s unchallengeable power. It epitomized the intersection of art, technology, and terror — a disturbing reminder that innovation, when guided by cruelty, can produce instruments of suffering as much as beauty.

Today, replicas and fragments of the Brazen Bull are displayed in museums across Italy, silent witnesses to a time when artistry and atrocity were inseparable. Standing before one, the polished bronze gleams deceptively — a reflection not only of human skill but also of the darkness within human ambition.

The Brazen Bull continues to provoke reflection on the duality of civilization:
how the same hands that sculpt beauty can also forge despair;
how authority, when corrupted by ego, turns justice into spectacle.

And even now, as centuries pass, the question endures —
Can progress ever truly silence the roar of power that feeds on pain?

04/11/2025
04/11/2025
27/10/2025
😂😂
26/10/2025

😂😂

🚦 White Light Traffic!Sometimes people use “white light traffic signal” to describe a proposed or experimental system wh...
25/10/2025

🚦 White Light Traffic!

Sometimes people use “white light traffic signal” to describe a proposed or experimental system where:

A white light (in addition to red, yellow, green) is used to guide autonomous vehicles or coordinate smart traffic systems.

For example, researchers have suggested adding a white light to signal that self-driving cars are controlling the flow, and human drivers should just follow the car ahead.

So, “white light traffic” in this sense = traffic controlled by white-light signals used in future smart or autonomous systems.

ഒരു പതിനായിരം വർഷം മുൻപ് മിഡിൽ ഈസ്റ്റിൽ മാത്രം കണ്ടിരുന്ന അനേകം കാട്ടു പുല്ലുകളുടെ കൂട്ടത്തിലെ ഒരു സാധാരണ അംഗം മാത്രമായി...
23/10/2025

ഒരു പതിനായിരം വർഷം മുൻപ് മിഡിൽ ഈസ്റ്റിൽ മാത്രം കണ്ടിരുന്ന അനേകം കാട്ടു പുല്ലുകളുടെ കൂട്ടത്തിലെ ഒരു സാധാരണ അംഗം മാത്രമായിരുന്നു ഗോതമ്പ്. കാട്ടു ഗോതമ്പ് പ്രജനനം നടത്തുന്നത് കാറ്റിന്റെ സഹായത്തോടു കൂടിയാണ്. അതായത് വിത്ത് പാകമായാൽ അത് പൊട്ടിച്ചിതറി എല്ലായിടവും പരക്കും. അത് ശേഖരിച്ച് ഭക്ഷണമാക്കുന്നത് ഏറെക്കുറെ അസാധ്യമാണ്. അപ്പോഴാണ് മ്യൂട്ടേഷൻ സംഭവിച്ച ഒരു ഇനം (einkorn wheat) മനുഷ്യന്റെ കണ്ണില്‍ പെടുന്നത്. മ്യൂട്ടേഷന്റെ ഫലമായി ഈ ഇനത്തിന്റെ വിത്തുകൾ സ്വയം വേര്‍പ്പെടില്ല. കതിരോടെ മുറിച്ചു കൊണ്ടു വന്ന് ഒരിടത്തിട്ട് തല്ലിക്കൊഴിച്ച് മെതിച്ചു വേർപ്പെടുത്താം. പ്രകൃതിയിൽ ഒരു തരത്തിലും നിലനിൽക്കാൻ സാധ്യതയില്ലാതിരുന്ന, ജനിതക വൈകല്യം മൂലം നാച്ചുറൽ സെലക്ഷനിൽ പരാജയപ്പെടുമായിരുന്ന ഈ ഇനമാണ് മനുഷ്യന്റെ ആർട്ടിഫിഷ്യൽ സെലക്ഷൻ മൂലം രക്ഷപ്പെട്ടത്.

Einkorn wheat എന്ന ഈ 'പ്രകൃതി വിരുദ്ധ'ഗോതമ്പ് മിഡിൽ ഈസ്റ്റിൽ നിന്ന് ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു. ലോകമെമ്പാടും ലക്ഷക്കണക്കിന്‌ ഹെക്ടർ ഭൂമിയിൽ ഇപ്പോള്‍ ആ ‘പ്രകൃതി വിരുദ്ധ’ ഗോതമ്പിന്റെ പിൻഗാമികളാണ് വളരുന്നത്‌. അത് മാത്രമോ? 'പ്രകൃതി തിരഞ്ഞെടുത്ത' കാട്ടു ഗോതമ്പ് മനുഷ്യന്റെ കണ്ണിൽ വെറും കളയായി മാറി. മനുഷ്യന്‍ ഈ 'പ്രകൃതി വിരുദ്ധ' പുല്ലുകൾക്കു വളരാൻ പകലന്തിയോളം നിലം ഉഴുതും, അതിന്റെ മൂട്ടിലെ കള പറിച്ചും, അതിന് വെള്ളം കോരിയും അതിനെ വേലികെട്ടി സംരക്ഷിച്ചും ജീവിതം തള്ളിനീക്കുന്നു. ഇവകളെ താന്‍ മെരുക്കിയെടുത്തു എന്നാണു പറച്ചിൽ.

അതു പോലെ നമ്മൾ ബിയർ,വൈൻ എന്നിവ ഉണ്ടാക്കാന്‍ ഫംഗസ്സ് (യീസ്റ്റ്‌) ഉപയോഗിക്കുന്നുണ്ട്. നമ്മുടെ വിചാരം നമ്മൾ യീസ്റ്റിനെ മെരുക്കി നമ്മുടെ അടിമയാക്കി ഉപയോഗിക്കുന്നു എന്നാണ്. എന്നാൽ സത്യം മറിച്ചാണ്. പ്രകൃതിയിൽ നില നില്‍ക്കാൻ സാധ്യതയില്ലായിരുന്ന ഒരു പ്രത്യേക യീസ്റ്റ്‌ വര്‍ഗ്ഗം മനുഷനെ അതിന്റെ ശരീരത്തിൽ നിന്നും പുറം തള്ളുന്ന മാലിന്യം (അതിന്റെ മൂത്രം?) കുടിപ്പിച്ച് പകരം ബിയർ, വൈൻ ഉല്പാദന കേന്ദ്രങ്ങളിൽ യാതൊരു ശത്രുക്കളുമില്ലാതെ സസുഖം വാഴുന്നു. മനുഷ്യനെ കീഴടക്കിയ സന്തോഷത്തിൽ. We are drinking ourselves senseless with microbial wastes. ഈ കഴിവില്ലാത്ത പാവം അണുക്കളെ രോഗങ്ങളുണ്ടാക്കുന്നു എന്ന പേരിൽ മനുഷ്യന്‍ തുരത്തുന്നു.

യീസ്റ്റിനോട് ചോദിച്ചാൽ തങ്ങളുടെ സുഖത്തിനു വേണ്ടി മനുഷ്യനെ ഇണക്കി വളര്‍ത്തുന്ന അവരുടെ ഫാമുകളെക്കുറിച്ചു പറയും. കുറെ അടിമകൾ ബാർലിയും, മുന്തിരിയും വളര്‍ത്തുന്നു, യീസ്റ്റുകൾക്ക് സുഖമായി ഭക്ഷിക്കാന്‍. ഒരു പ്രദേശത്ത് വിജയ്‌ മല്യ എന്നൊരു കങ്കാണിയാണ് തങ്ങൾക്കു വേണ്ടി മനുഷ്യരെകൊണ്ട് പണിയെടുപ്പിക്കുന്നത് എന്നും അവ പറയും. തങ്ങളിലെ ഒരു സവര്‍ണ വർഗ്ഗത്തിന്റെ എച്ചിലും, മൂത്രവും വൻ വില കൊടുത്തു ഷാംപൈൻ എന്ന് പേരും വിളിച്ച് ഈ വിഡ്ഢികളായ അടിമകൾ കുടിക്കാറുമുണ്ട് എന്ന് പരിഹസിക്കുന്നുമുണ്ടാകാം.

10/10/2025

Address

Kochi

Alerts

Be the first to know and let us send you an email when Adv. Akhil Jk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Adv. Akhil Jk:

Share