Adv K Shreekanth

Adv K Shreekanth Advocate,Kasaragod

കഴിഞ്ഞ 12 വർഷമായി കേന്ദ്രത്തിൽ അധികാരത്തിലുള്ള നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ വികസനപരമായി ഔന്നത്യത്തിലെത്തിച്ചെന്ന് ബിജ...
16/06/2026

കഴിഞ്ഞ 12 വർഷമായി കേന്ദ്രത്തിൽ അധികാരത്തിലുള്ള നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ വികസനപരമായി ഔന്നത്യത്തിലെത്തിച്ചെന്ന് ബിജെപി കോഴിക്കോട് മേഖലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. മോദി സർക്കാരിന്റെ 12 വർഷത്തെ ഭരണനേട്ടങ്ങൾ വിശദീകരിക്കുന്നതിനായി ബിജെപി കാസർഗോഡ് ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമസ്ത മേഖലകളിലും പ്രയോജനപ്രദമായ വികസന മാതൃകകൾ സൃഷ്ടിക്കാൻ മോദി സർക്കാരിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു.
യുപിഎ സർക്കാരിന്റെ കാലത്ത് റെയിൽവേ വികസനത്തിനായി കേരളത്തിന് കേവലം 372 കോടി രൂപ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ എൻഡിഎ സർക്കാരിന്റെ കീഴിൽ 2025-26 സാമ്പത്തിക വർഷത്തിൽ 3,042 കോടി രൂപ ലഭിച്ചു. യുപിഎ സർക്കാരിനെക്കാൾ എട്ടിരട്ടിയിലധികം തുക റെയിൽവേ വികസനത്തിനായി കേരളത്തിന് ലഭിച്ചതായി ശ്രീകാന്ത് പറഞ്ഞു. സംസ്ഥാനത്ത് റെയിൽവേ വൈദ്യുതീകരണം 100 ശതമാനം പൂർത്തിയാക്കാൻ സാധിച്ചു.
യുപിഎ സർക്കാരിന്റെ 10 വർഷ കാലയളവിൽ കേരളത്തിന് കേന്ദ്ര ഗ്രാന്റ്-ഇൻ-എയ്ഡ് ആയി കേവലം 25,629.7 കോടി രൂപ ലഭിച്ചപ്പോൾ, 2014-24 കാലയളവിൽ എൻഡിഎ സർക്കാരിന്റെ കീഴിൽ കേരളത്തിന് ഗ്രാന്റ്-ഇൻ-എയ്ഡ് ആയി 1,43,117 കോടി രൂപ മോദി സർക്കാർ നൽകി. കേരളത്തിന്റെ വികസനത്തിനായി 3.13 ലക്ഷം കോടി രൂപ നരേന്ദ്ര മോദി സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സാധാരണ ജനങ്ങൾക്ക് പ്രയോജനകരമായ നിരവധി പദ്ധതികൾ നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്തുവരികയാണ്. കുടിവെള്ളം, പാർപ്പിടം, വൈദ്യുതി, ജൻധൻ ബാങ്ക് അക്കൗണ്ടുകൾ, പ്രധാനമന്ത്രി ഇൻഷുറൻസ് പദ്ധതികൾ, ഉജ്ജ്വല ഗ്യാസ് കണക്ഷൻ തുടങ്ങിയ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കി. അഞ്ച് ലക്ഷം രൂപ വരെ സൗജന്യ കിടത്തി ചികിത്സ ലഭ്യമാക്കുന്ന പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതിയും ലോക റെക്കോർഡ് നേടിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
90 ശതമാനം വരെ വിലക്കുറവിൽ മരുന്നുകൾ ജൻ ഔഷധി കേന്ദ്രങ്ങൾ വഴി ലഭ്യമാക്കാൻ നരേന്ദ്ര മോദി സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 2026 ഫെബ്രുവരി വരെ കേരളത്തിൽ 1,775 ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിച്ചതായും ശ്രീകാന്ത് അറിയിച്ചു.
പെരിയയിലെ കേന്ദ്ര സർവകലാശാലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി വിവിധ പദ്ധതികളിലൂടെ 130 കോടി രൂപയ്ക്ക് പുറമെ സാമൂഹ്യനീതി വകുപ്പ് 15 കോടി രൂപയും ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ് 90 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. അക്കാദമിക ആവശ്യങ്ങൾക്കായി കഴിഞ്ഞ വർഷം 70 കോടി രൂപ കേന്ദ്ര സർവകലാശാലയ്ക്ക് വേണ്ടി നരേന്ദ്ര മോദി സർക്കാർ നൽകിയിട്ടുണ്ട്.
കാസർഗോഡ് റെയിൽവേ സ്റ്റേഷനെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മികച്ച ആധുനിക റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാക്കി മാറ്റിയിട്ടുണ്ട്. കാഞ്ഞങ്ങാട് ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനും കാര്യമായ ധനസഹായം അനുവദിച്ചുകൊണ്ട് കാസർഗോഡ് ജില്ലയെയും കേന്ദ്ര സർക്കാർ ചേർത്തുപിടിച്ചതായി അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എൻ. ബാബുരാജ്, കർഷക മോർച്ച സംസ്ഥാന സെക്രട്ടറിയും ഉപസമിതി കൺവീനറുമായ വി. കുഞ്ഞിക്കണ്ണൻ ബളാൽ, ബിജെപി ജില്ലാ സെക്രട്ടറി അശ്വിനി കെ. എം. എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ಧರ್ಮಸ್ಥಳವನ್ನು ಗುರಿಯಾಗಿಸಿಕೊಂಡು ನಡೆಸಲಾಗಿರುವ ಸಂಚಿನ ಕುರಿತು ಸಮಗ್ರ ತನಿಖೆ ನಡೆಯಬೇಕು. ಈ ಪ್ರಕರಣದಲ್ಲಿ ನಟ ಪ್ರಕಾಶ್ ರಾಜ್ ಅವರ ಪಾತ್ರವನ್ನ...
14/06/2026

ಧರ್ಮಸ್ಥಳವನ್ನು ಗುರಿಯಾಗಿಸಿಕೊಂಡು ನಡೆಸಲಾಗಿರುವ ಸಂಚಿನ ಕುರಿತು ಸಮಗ್ರ ತನಿಖೆ ನಡೆಯಬೇಕು. ಈ ಪ್ರಕರಣದಲ್ಲಿ ನಟ ಪ್ರಕಾಶ್ ರಾಜ್ ಅವರ ಪಾತ್ರವನ್ನೂ ತನಿಖೆ ಮಾಡಬೇಕು.
ಲೈಂಗಿಕ ದೌರ್ಜನ್ಯಕ್ಕೊಳಗಾಗಿ ಹತ್ಯೆಯಾದ ಹಲವಾರು ಮಂದಿಯ ಮೃತದೇಹಗಳನ್ನು ತಾನೇ ಹೂತುಹಾಕಿದ್ದೇನೆ ಎಂಬ ಚಿನ್ನಯ್ಯನ ಆರೋಪ ಸುಳ್ಳು ಎಂಬುದು ಎಸ್‌ಐಟಿಗೆ ಈಗಾಗಲೇ ಗೊತ್ತಾಗಿದೆ. ಆದರೂ ಆತನ ವಿರುದ್ಧ ಕಠಿಣ ಕ್ರಮ ಕೈಗೊಳ್ಳದಿರುವುದು ಅನುಮಾನಗಳಿಗೆ ಕಾರಣವಾಗಿದೆ.
ಪ್ರಕಾಶ್ ರಾಜ್ ಅವರು ₹50 ಲಕ್ಷದ ಆಮಿಷ ಒಡ್ಡಿದ್ದರಿಂದಲೇ ತಾನು ಈ ಆರೋಪಗಳನ್ನು ಮಾಡಿದೆ ಎಂದು ಚಿನ್ನಯ್ಯ ಕರ್ನಾಟಕ ಹೈಕೋರ್ಟ್‌ಗೆ ತಿಳಿಸಿದ್ದಾನೆ. ಆದ್ದರಿಂದ ಈ ಪ್ರಕರಣದ ಹಿಂದಿರುವ ಸಂಪೂರ್ಣ ಸಂಚನ್ನು ಬಯಲಿಗೆಳೆಯಲೇಬೇಕು.
ಧರ್ಮಸ್ಥಳದ ವಿರುದ್ಧ ನಡೆಸಲಾದ ಈ ಅಪಪ್ರಚಾರದ ಹಿಂದೆ ಯಾರು ಇದ್ದಾರೆ? ಯಾರು ಹಣಕಾಸು ನೆರವು ನೀಡಿದರು? ಯಾರು ಇದನ್ನು ಸಂಘಟಿಸಿದರು? ಎಂಬುದನ್ನು ತನಿಖೆ ಮಾಡಬೇಕು. ಮನಾಫ್ ಸೇರಿದಂತೆ ಕೆಲವು ಮಲಯಾಳಿಗಳ ಪಾತ್ರವನ್ನೂ ತನಿಖೆಗೆ ಒಳಪಡಿಸಬೇಕು.
ಹಿಂದೂಗಳ ನಂಬಿಕೆ ಹಾಗೂ ಧರ್ಮಸ್ಥಳ ದೇವಸ್ಥಾನದ ಗೌರವವನ್ನು ಹಾಳುಮಾಡುವ ಉದ್ದೇಶದಿಂದಲೇ ಈ ವಿವಾದವನ್ನು ಸೃಷ್ಟಿಸಲಾಗಿದೆ ಎಂಬುದು ಸ್ಪಷ್ಟವಾಗಿದೆ.
ಧರ್ಮಸ್ಥಳದ ವಿರುದ್ಧದ ಆರೋಪಗಳಿಗೆ ಅತಿಯಾದ ಪ್ರಚಾರ ನೀಡಿದ ಕೆಲವು ಮಾಧ್ಯಮಗಳು ಈಗ ಮೌನವಾಗಿವೆ. ಸತ್ಯವನ್ನು ಜನರ ಮುಂದೆ ತರುವ ಜವಾಬ್ದಾರಿ ಮಾಧ್ಯಮಗಳಿಗೆ ಇದೆ.
ಸಂಚಿನ ಹಿಂದೆ ಇರುವ ನಿಜವಾದ ಆರೋಪಿಗಳನ್ನು ಪತ್ತೆಹಚ್ಚಿ ಕಾನೂನು ಕ್ರಮ ಕೈಗೊಳ್ಳಬೇಕು.

കോഴിക്കോട് വെച്ച് നടന്ന ദീൻ ദയാൽ ഉപാധ്യായ പ്രശിക്ഷൺ മഹാ അഭിയാനിൻ്റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച ട്രെയിന് ട്രെയിനിങ് ...
13/06/2026

കോഴിക്കോട് വെച്ച് നടന്ന ദീൻ ദയാൽ ഉപാധ്യായ പ്രശിക്ഷൺ മഹാ അഭിയാനിൻ്റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച ട്രെയിന് ട്രെയിനിങ് പരിപാടിയിൽ പങ്കെടുത്തു.
ಕೋಝಿಕೋಡಿನಲ್ಲಿ ನಡೆದ ಪಂಡಿತ್ ದೀನ್ ದಯಾಳು ಉಪಾಧ್ಯಾಯ ಪ್ರತಿಕ್ಷಣ ಮಹಾ ಅಭಿಯಾನದ ಅಂಗವಾಗಿ ನಡೆದ ಕಾರ್ಯಕ್ರಮದಲ್ಲಿ ಭಾಗವಹಿಸಲಾಯಿತ

കാസർകോട് ജില്ലാ പൊലീസ് മേധാവിയായി നിയമിതനായ ശ്രീ പി. നിധിൻ രാജിനു അഭിനന്ദനങ്ങൾ. കാസറഗോഡ് രാവണീശ്വരം സ്വദേശിയാണ് അദ്ദേഹം....
12/06/2026

കാസർകോട് ജില്ലാ പൊലീസ് മേധാവിയായി നിയമിതനായ ശ്രീ പി. നിധിൻ രാജിനു അഭിനന്ദനങ്ങൾ. കാസറഗോഡ് രാവണീശ്വരം സ്വദേശിയാണ് അദ്ദേഹം.
ಕಾಸರಗೋಡು ಜಿಲ್ಲಾ ಪೋಲಿಸ್ ಮುಖ್ಯಸ್ಥರಾಗಿ ನೇಮಕಗೊಂಡ ಶ್ರೀ ಪಿ. ನಿಧಿನ್ ರಾಜ್ ಅವರಿಗೆ ಅಭಿನಂದನೆಗಳು. ರಾವಣೀಶ್ವರ ಪ್ರದೇಶದವರಾದ ಅವರು ಕಣ್ಣೂರು ಜಿಲ್ಲಾ ಪೊಲೀಸ್ ಮುಖ್ಯಸ್ಥರಾಗಿದರು.

നെഹ്റുവിനെ മറികടന്ന് ചരിത്രനേട്ടം: നവ ഭാരതത്തിന്റെ സ്രഷ്ടാവ് ശ്രീ  നരേന്ദ്ര മോദിഇന്ന് (10/6/2026)  ഭാരത  ചരിത്രത്തിൽ ഒരു...
10/06/2026

നെഹ്റുവിനെ മറികടന്ന് ചരിത്രനേട്ടം: നവ ഭാരതത്തിന്റെ സ്രഷ്ടാവ് ശ്രീ നരേന്ദ്ര മോദി

ഇന്ന് (10/6/2026) ഭാരത ചരിത്രത്തിൽ ഒരു പുതിയ അധ്യായം കുറിക്കപ്പെട്ടു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ തുടർച്ചയായ പ്രധാനമന്ത്രി പദവിയുടെ റെക്കോർഡ് മറികടന്ന് ശ്രീ നരേന്ദ്ര മോദി രാജ്യത്തിൻ്റെ ഏറ്റവും ദൈർഘ്യമേറിയ കാലം സേവനമനുഷ്ഠിച്ച തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി മാറി.

ഇത് ഒരു വ്യക്തിയുടെ നേട്ടം മാത്രമല്ല; 140 കോടി ഇന്ത്യക്കാരുടെ വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വിജയമാണ്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ നിർമ്മാണത്തിൽ നെഹ്റുവിന്റെ പങ്ക് ആരും നിഷേധിക്കുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ ചില നയപരമായ പിഴവുകൾ രാജ്യത്തിന് പതിറ്റാണ്ടുകളോളം വലിയ വില നൽകേണ്ടിവന്നു. അതിൽ ഏറ്റവും ഗുരുതരമായത് കാശ്മീർ പ്രശ്നമാണ്.

1947-48 കാലഘട്ടത്തിൽ കാശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിലേക്ക് കൊണ്ടുപോയതും പിന്നീട് ആർട്ടിക്കിൾ 370 എന്ന താൽക്കാലിക വ്യവസ്ഥയിലൂടെ ജമ്മു-കാശ്മീരിനെ രാജ്യത്തിന്റെ മുഖ്യധാരയിൽ നിന്ന് വേർതിരിച്ച് നിർത്തിയതും ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. 1989 മുതൽ കാശ്മീരിൽ നടന്ന ഭീകരപ്രവർത്തനങ്ങളിലും സംഘർഷങ്ങളിലും 40,000-ലധികം പേർ കൊല്ലപ്പെട്ടു. അതിൽ 14,000-ത്തിലധികം സാധാരണ പൗരന്മാരും 6,000-ത്തിലധികം സുരക്ഷാ സേനാംഗങ്ങളും ഉൾപ്പെടുന്നു.

ഈ ചരിത്രപരമായ പ്രശ്നത്തിന് ധീരമായ പരിഹാരം കണ്ടത് നരേന്ദ്ര മോദി സർക്കാരാണ്. 2019 ഓഗസ്റ്റ് 5-ന് ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ട് ജമ്മു-കാശ്മീരിനെ പൂർണമായും ഇന്ത്യൻ ഭരണഘടനയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു.

ഇന്ന് കാശ്മീർ മാറിക്കൊണ്ടിരിക്കുന്നു. വിനോദസഞ്ചാരികളുടെ എണ്ണം റെക്കോർഡ് നിലയിലെത്തി. പുതിയ റോഡുകൾ, റെയിൽപാതകൾ, മെഡിക്കൽ കോളേജുകൾ, വ്യവസായ പദ്ധതികൾ എന്നിവ ഉയർന്നുവരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലവും 13.15 കിലോമീറ്റർ നീളമുള്ള സോജില തുരങ്കവും പുതിയ ഇന്ത്യയുടെ വികസന കാഴ്ചപ്പാടിന്റെ പ്രതീകങ്ങളാണ്.

മോദിജിയുടെ നേതൃത്വത്തിൽ ഇന്ത്യ ഡിജിറ്റൽ വിപ്ലവത്തിനും സാക്ഷ്യം വഹിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം UPI വഴി നടന്നത് 241.62 ബില്യൺ ഇടപാടുകളാണ്. ഇടപാടുകളുടെ ആകെ മൂല്യം ₹314.23 ലക്ഷം കോടിയിലധികം. ഇന്ന് ഇന്ത്യയുടെ UPI സംവിധാനം സിംഗപ്പൂർ, യു.എ.ഇ, ഫ്രാൻസ്, മൗറീഷ്യസ്, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക, ഖത്തർ, കംബോഡിയ എന്നിവ ഉൾപ്പെടെ 9 രാജ്യങ്ങളിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ഒരുകാലത്ത് ബാങ്ക് അക്കൗണ്ട് പോലും ഇല്ലാതിരുന്ന സാധാരണക്കാർ ഇന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നു. ഡിജിറ്റൽ ഇന്ത്യ എന്ന ആശയം ഇന്ന് ലോകം പഠിക്കുന്ന മാതൃകയായി മാറിയിരിക്കുന്നു.

സാമ്പത്തിക രംഗത്തും ഇന്ത്യ അത്ഭുതകരമായ മുന്നേറ്റമാണ് കൈവരിച്ചത്. കോവിഡ് മഹാമാരി, റഷ്യ-ഉക്രൈൻ യുദ്ധം, ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വെല്ലുവിളികൾക്കിടയിലും ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരുകയാണ്. 2014-ൽ ലോകത്തിലെ പത്താം സ്ഥാനത്തായിരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നിരിക്കുന്നു.

പ്രതിരോധ മേഖലയിലും ഇന്ത്യ പുതിയ ചരിത്രം സൃഷ്ടിച്ചു. 2013-14-ൽ വെറും ₹686 കോടി മാത്രമായിരുന്ന പ്രതിരോധ കയറ്റുമതി 2024-25-ൽ ₹23,622 കോടിയായി ഉയർന്നു. അതായത് 34 മടങ്ങ് വർധന. ഇന്ന് ഇന്ത്യ 80-ലധികം രാജ്യങ്ങളിലേക്ക് പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നു.

ഒരുകാലത്ത് ആയുധങ്ങൾ വാങ്ങാൻ വിദേശരാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യ ഇന്ന് തേജസ് യുദ്ധവിമാനവും ബ്രഹ്മോസ് മിസൈലും അർജുൻ ടാങ്കും INS വിക്രാന്ത് വിമാനവാഹിനിക്കപ്പലും നിർമ്മിക്കുന്ന ശക്തിയായി മാറിയിരിക്കുന്നു. "ആത്മനിർഭർ ഭാരത്" എന്ന ആശയം വെറും മുദ്രാവാക്യമല്ല, യാഥാർഥ്യമാണ്.

ലോക വേദികളിലും ഇന്ത്യയുടെ സ്ഥാനം ഇന്ന് വ്യത്യസ്തമാണ്. ജി-20 ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പ്, ആഗോള തെക്കൻ രാജ്യങ്ങളുടെ ശബ്ദമായി ഇന്ത്യയെ ഉയർത്തിയ നയതന്ത്രം, അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ സ്വാധീനം വർധിപ്പിച്ച നേതൃത്വം എന്നിവ നരേന്ദ്ര മോദിയെ ലോകനേതാക്കളുടെ ആദരവിന് അർഹനാക്കി.

നെഹ്റുവിന്റെ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ഇന്ത്യയായിരുന്നു. മോദിയുടെ ഇന്ത്യ ആത്മവിശ്വാസത്തിന്റെ ഇന്ത്യയാണ്.

ഒരുകാലത്ത് പ്രശ്നങ്ങളുടെ രാജ്യമെന്നായിരുന്നു ഇന്ത്യയെ ലോകം കണ്ടിരുന്നത്. ഇന്ന് പരിഹാരങ്ങളുടെ രാജ്യമെന്ന നിലയിലാണ് ഇന്ത്യയെ ലോകം കാണുന്നത്.

ഒരു കാലത്ത് സഹായം തേടിയിരുന്ന രാജ്യം ഇന്ന് ലോകത്തിന് ഡിജിറ്റൽ പേയ്‌മെന്റ് മാതൃക നൽകുന്നു. ആയുധങ്ങൾ ഇറക്കുമതി ചെയ്തിരുന്ന രാജ്യം ഇന്ന് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നു. വിഭജന രാഷ്ട്രീയത്തിന്റെ മുറിവുകൾ വഹിച്ചിരുന്ന രാജ്യം ഇന്ന് വികസിത ഭാരതത്തിന്റെ സ്വപ്നവുമായി മുന്നേറുന്നു.

ഈ പരിവർത്തനത്തിന്റെ കേന്ദ്രത്തിൽ നിൽക്കുന്നത് ഒരു നേതാവാണ് — ശ്രീ നരേന്ദ്ര ദാമോദർദാസ് മോദി.

അഭിനന്ദനങ്ങൾ മോദിജി.



ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ. പത്മകുമാർ ജി അന്തരിച്ചു. ആദരാഞ്ജലികൾ . ಬಿಜೆಪಿ ಆಲಾಪುಝ ವಲಯ ಸಂಘಟನಾ ಕಾರ್ಯದರ್ಶಿ ಶ್ರ...
10/06/2026

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ. പത്മകുമാർ ജി അന്തരിച്ചു. ആദരാഞ്ജലികൾ .
ಬಿಜೆಪಿ ಆಲಾಪುಝ ವಲಯ ಸಂಘಟನಾ ಕಾರ್ಯದರ್ಶಿ ಶ್ರೀ ಎಲ್ ಪದ್ಮಕುಮಾರ್ ಇನ್ನಿಲ. ಭಾಷ್ಟಾಂಜಲಿಗಳು.

പശ്ചിമ ബംഗാൾ നിയമസഭ നടപടികൾ ലൈവ് കാസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി:ജനാധിപത്യത്തിനും ഭരണഘടനാ അവകാശങ്ങൾക...
15/05/2026

പശ്ചിമ ബംഗാൾ നിയമസഭ നടപടികൾ ലൈവ് കാസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി:

ജനാധിപത്യത്തിനും ഭരണഘടനാ അവകാശങ്ങൾക്കും വാവിട്ട് മുറവിളിക്കുന്ന ഇന്ധി സഖ്യകക്ഷിയായ മമതാ ബാനർജി ഇതുവരെ നിയമസഭാ നടപടികൾ ലൈവ് ടെലികാസ്റ്റ് ചെയ്തില്ല എന്നത് നാണക്കേട് .

എന്നിട്ടും ഒരു മാധ്യമത്തിനും ബിജെപി വിരുദ്ധ രാഷ്ട്രീയപാർട്ടികൾക്കും ബുദ്ധിജീവികൾക്കും യാതൊരു പരാതിയുമില്ല.

കാരണം മമത ബിജെപിയെ എതിർക്കുന്നു എന്നുള്ളത് മാത്രം.

15/05/2026

Thought of the day

ആവേശം നല്ലതാണ്.
പക്ഷേ അനവസരത്തിലുള്ള ആവേശം ആത്മഹത്യയ്ക്ക് സമാനമാകാം.
ಆವೇಶ ಒಳ್ಳೆಯದು.
ಆದರೆ ಅನವಸರದ ಆವೇಶ
ಆತ್ಮಹತ್ಯೆಗೆ ಸಮಾನವಾಗಬಹುದು.

14/05/2026
14/05/2026

മുഖ്യമന്ത്രി

Address

Kasaragod

Alerts

Be the first to know and let us send you an email when Adv K Shreekanth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Adv K Shreekanth:

Share